തിരുവനന്തപുരം: സർക്കാർ അഗതി മന്ദിരങ്ങളിൽ ഇന്റേണൽ ഓഡിറ്റ് കൃത്യമാക്കണമെന്ന് ജില്ലാ കളക്ടർ എസ്. വെങ്കടേസപതി നിർദേശം നൽകി. സർക്കാർ അഗതി മന്ദിരങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, ചൈൽഡ് ലൈൻ, സാമൂഹ്യനീതി വകുപ്പ്, പോലീസ്, സർക്കാർ സ്ത്രീ സുരക്ഷാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തന അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ഇന്റേണൽ ഓഡിറ്റ് അത്യാവശ്യമാണ്. സർക്കാരേതര ഫണ്ടുകളുടെ നിജസ്ഥിതി വ്യക്തമാക്കുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. സമ്മർ ക്യാന്പുകൾ സംഘടിപ്പിക്കുന്നതിനും ശിശു സംരക്ഷണ അവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും സ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകി. സർക്കാർ അഗതി മന്ദിരങ്ങളെ ഉൾപ്പെടുത്തി ചിത്രരചനാ പ്രദർശനം, മത്സരങ്ങൾ, പരിശീലനങ്ങൾ എന്നിവ നടത്തണം. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.കെ. സുബൈർ, വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
സ്ഥാപനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ഇന്റേണൽ ഓഡിറ്റ് അത്യാവശ്യമാണ്. സർക്കാരേതര ഫണ്ടുകളുടെ നിജസ്ഥിതി വ്യക്തമാക്കുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. സമ്മർ ക്യാന്പുകൾ സംഘടിപ്പിക്കുന്നതിനും ശിശു സംരക്ഷണ അവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും സ്ഥാപനങ്ങൾക്ക് കളക്ടർ നിർദേശം നൽകി. സർക്കാർ അഗതി മന്ദിരങ്ങളെ ഉൾപ്പെടുത്തി ചിത്രരചനാ പ്രദർശനം, മത്സരങ്ങൾ, പരിശീലനങ്ങൾ എന്നിവ നടത്തണം. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.കെ. സുബൈർ, വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.