തലയോലപ്പറന്പ് ക്രിസ്ത്യാനികൾ അന്പതുനോന്പിന്റെ ആത്മീയ ചൈതന്യത്തിൽ കടന്നുപോകുന്പോൾ പാരന്പര്യ സ്മരണകളുണർത്തി തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ പുത്തൻപാന വായന. പഴയകാലത്തിന്റെ ഓർമകളിൽ ഇടവക മുഴുവൻ നോന്പിന്റെ സായാഹ്നങ്ങളിൽ ഒത്തുകൂടി പുത്തൻപാന വായിച്ചുകൊണ്ട് കർത്താവിന്റെ പീഢാനുഭവ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നു. വികാരി ഫാ. ജോണ് പുതുവയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികളാണ് തലയോലപ്പറന്പ് പള്ളിയിൽ ഒത്തുകൂടി പുത്തൻപാന വായിക്കുന്നത്.
ഏർണസ്തു സ്ഹാർക്സ് ലേഡൻ എന്ന ജർമ്മൻകാരൻ ഈശോ സഭാ വൈദികൻ (അർണോസ് പാതിരി) രചിച്ച പുത്തൻപാനയാണ് കത്തോലിക്കാ ദേവാലയങ്ങളിലും ഭവനങ്ങളിലും വായിക്കുന്നത്. വർഷങ്ങളായി തലയോലപ്പറന്പ് പള്ളിയിൽ ഈ പാരന്പര്യ സ്മരണയിൽ പുത്തൻപാന വായിക്കുന്നു. 1500-ഓളം വരികളിൽ തയ്യാറാക്കിയ പുത്തൻപാനയിൽ സൃഷ്ടി മുതൽ കർത്താവിന്റെ പീഢാനുഭവ രഹസ്യങ്ങളും ഉത്ഥാനവും ഉൾക്കൊള്ളുന്ന കാവ്യാത്മകമായ വരികൾ പതിനാല് പാദങ്ങളായിട്ടാണ് അർണോസ് പാതിരി എഴുതിയിരിക്കുന്നത്. ’അമ്മ കന്യാ മണിതന്റെ ....’ എന്നു തുടങ്ങുന്ന പന്ത്രണ്ടാം പാദമാണ് പുത്തൻപാനയിലെ ഏറ്റവും ആകർഷകവും ഹൃദയസ്പർശിയുമായിട്ടുള്ളതും. വ്യാകുലമാതാവിന്റെ വിലാപമാണ് ഈ പാദത്തിലുള്ളത്. വഞ്ചിപ്പാട്ടിന്റെ രീതിയിൽ തയ്യാറാക്കിയ ഈ പാദം പാടാൻ എളുപ്പമുള്ളതാകയാൽ ഏതു ക്രിസ്ത്യാനിയുടെയും ചുണ്ടുകളിൽ ഇതു തത്തിക്കളിക്കുന്നു. സ്വപുത്രനും ദൈവപുത്രനുമായ ഈശോയുടെ മൃതശരീരം മടിയിൽ കിടത്തിക്കൊണ്ട് പരിശുദ്ധ ജനനി നടത്തുന്ന വിലാപം ഏതു ശിലാഹൃദയന്റെയും കരളലിയിക്കുന്നതാണ്.
1699-ൽ അർണോസ് പാതിരി കേരളത്തിലെത്തി സംസ്കൃതപണ്ഡിത·ാരുടെ സഹായത്തോടെ സംസ്കൃതവും മലയാളവും പഠിച്ച് പ്രാവീണ്യം നേടി എഴുതി തയ്യാറാക്കിയതാണ് പുത്തൻ പാന. ദ്രുതകാകളി വൃത്തത്തിലാണ് പുത്തൻപാന തയ്യാറാക്കിയിരിക്കുന്നത്. അന്പത് നോന്പിന്റെ ആരംഭം മുതലെ തലയോലപ്പറന്പിലെ എല്ലാ ഭവനങ്ങളിലും പുത്തൻപാന വായന നടത്തി വരുന്നുണ്ടെന്നും എല്ലാ ദിവസവും സായാഹ്നങ്ങളിൽ വിശുദ്ധ കുർബാനക്കുശേഷം പള്ളിയിലും പുത്തൻപാന വായന നടത്തി വരുന്നുണ്ടെന്നും വികാരി ഫാ. ജോണ് പുതുവ പറഞ്ഞു.
ഏർണസ്തു സ്ഹാർക്സ് ലേഡൻ എന്ന ജർമ്മൻകാരൻ ഈശോ സഭാ വൈദികൻ (അർണോസ് പാതിരി) രചിച്ച പുത്തൻപാനയാണ് കത്തോലിക്കാ ദേവാലയങ്ങളിലും ഭവനങ്ങളിലും വായിക്കുന്നത്. വർഷങ്ങളായി തലയോലപ്പറന്പ് പള്ളിയിൽ ഈ പാരന്പര്യ സ്മരണയിൽ പുത്തൻപാന വായിക്കുന്നു. 1500-ഓളം വരികളിൽ തയ്യാറാക്കിയ പുത്തൻപാനയിൽ സൃഷ്ടി മുതൽ കർത്താവിന്റെ പീഢാനുഭവ രഹസ്യങ്ങളും ഉത്ഥാനവും ഉൾക്കൊള്ളുന്ന കാവ്യാത്മകമായ വരികൾ പതിനാല് പാദങ്ങളായിട്ടാണ് അർണോസ് പാതിരി എഴുതിയിരിക്കുന്നത്. ’അമ്മ കന്യാ മണിതന്റെ ....’ എന്നു തുടങ്ങുന്ന പന്ത്രണ്ടാം പാദമാണ് പുത്തൻപാനയിലെ ഏറ്റവും ആകർഷകവും ഹൃദയസ്പർശിയുമായിട്ടുള്ളതും. വ്യാകുലമാതാവിന്റെ വിലാപമാണ് ഈ പാദത്തിലുള്ളത്. വഞ്ചിപ്പാട്ടിന്റെ രീതിയിൽ തയ്യാറാക്കിയ ഈ പാദം പാടാൻ എളുപ്പമുള്ളതാകയാൽ ഏതു ക്രിസ്ത്യാനിയുടെയും ചുണ്ടുകളിൽ ഇതു തത്തിക്കളിക്കുന്നു. സ്വപുത്രനും ദൈവപുത്രനുമായ ഈശോയുടെ മൃതശരീരം മടിയിൽ കിടത്തിക്കൊണ്ട് പരിശുദ്ധ ജനനി നടത്തുന്ന വിലാപം ഏതു ശിലാഹൃദയന്റെയും കരളലിയിക്കുന്നതാണ്.
1699-ൽ അർണോസ് പാതിരി കേരളത്തിലെത്തി സംസ്കൃതപണ്ഡിത·ാരുടെ സഹായത്തോടെ സംസ്കൃതവും മലയാളവും പഠിച്ച് പ്രാവീണ്യം നേടി എഴുതി തയ്യാറാക്കിയതാണ് പുത്തൻ പാന. ദ്രുതകാകളി വൃത്തത്തിലാണ് പുത്തൻപാന തയ്യാറാക്കിയിരിക്കുന്നത്. അന്പത് നോന്പിന്റെ ആരംഭം മുതലെ തലയോലപ്പറന്പിലെ എല്ലാ ഭവനങ്ങളിലും പുത്തൻപാന വായന നടത്തി വരുന്നുണ്ടെന്നും എല്ലാ ദിവസവും സായാഹ്നങ്ങളിൽ വിശുദ്ധ കുർബാനക്കുശേഷം പള്ളിയിലും പുത്തൻപാന വായന നടത്തി വരുന്നുണ്ടെന്നും വികാരി ഫാ. ജോണ് പുതുവ പറഞ്ഞു.