ന്യൂഡൽഹി: വരുന്നതു കടുത്ത വേനൽക്കാലം. ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി) നൽകുന്ന മുന്നറിയിപ്പാണിത്. മാർച്ച്-മേയ് കാലയളവിൽ രാജ്യത്തെങ്ങും ദീർഘകാല ശരാശരിയേക്കാൾ ഒരു ഡിഗ്രി സെൽഷസ് കൂടുതലായിരിക്കും ചൂട്.
കഴിഞ്ഞവർഷം 1901-നും ശേഷമുള്ള ഏറ്റവും ചൂടുപിടിച്ച വർഷമായിരുന്നു. ദീർഘകാല ശരാശരിയേക്കാൾ 0.91 ഡിഗ്രി സെൽഷസ് കൂടുതലായിരുന്നു 2016 ലെ ശരാശരി താപനില. കഴിഞ്ഞവർഷം മാർച്ച്-മേയിൽ 1.36 ഡിഗ്രി സെൽഷസ് അധികമായിരുന്നു ചൂട്. ഈ വർഷവും അതേപോലെ ചൂട് കൂടുതലാകും.
വേനൽക്കാല ചൂട് സംബന്ധിച്ച പ്രവചനം ഐഎംഡി ഇക്കൊല്ലമാണ് ആരംഭിച്ചത്. ഏറ്റവുമധികം ചൂട് വർധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളം പെട്ടിട്ടില്ല.
0.63 ഡിഗ്രി സെൽഷസാണ് കേരളത്തിലെ പരമാവധി വേനൽച്ചൂടിൽ പറയുന്ന വർധന.
കഴിഞ്ഞവർഷം 1901-നും ശേഷമുള്ള ഏറ്റവും ചൂടുപിടിച്ച വർഷമായിരുന്നു. ദീർഘകാല ശരാശരിയേക്കാൾ 0.91 ഡിഗ്രി സെൽഷസ് കൂടുതലായിരുന്നു 2016 ലെ ശരാശരി താപനില. കഴിഞ്ഞവർഷം മാർച്ച്-മേയിൽ 1.36 ഡിഗ്രി സെൽഷസ് അധികമായിരുന്നു ചൂട്. ഈ വർഷവും അതേപോലെ ചൂട് കൂടുതലാകും.
വേനൽക്കാല ചൂട് സംബന്ധിച്ച പ്രവചനം ഐഎംഡി ഇക്കൊല്ലമാണ് ആരംഭിച്ചത്. ഏറ്റവുമധികം ചൂട് വർധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളം പെട്ടിട്ടില്ല.
0.63 ഡിഗ്രി സെൽഷസാണ് കേരളത്തിലെ പരമാവധി വേനൽച്ചൂടിൽ പറയുന്ന വർധന.