ന്യൂഡൽഹി: കറൻസി റദ്ദാക്കൽ സാന്പത്തികവളർച്ചയെ കാര്യ മായി ബാധിച്ചില്ലെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). ഒക്ടോബർ-ഡിസംബറിലെ സാന്പത്തിക (ജിഡിപി) വളർച്ച ഏഴു ശതമാനമാണെന്നും 2016-17ൽ ജിഡിപി 7.1 ശതമാനം വളരുമെന്നും സിഎസ്ഒ മേധാവി ടി.സി.എ. അനന്ത് ഇന്നലെ വൈകുന്നേരം അറിയിച്ചു.
കറൻസി റദ്ദാക്കലും തുടർന്നുള്ള പ്രശ്നങ്ങളും ഒക്ടോബർ-ഡിസംബറിലെ വളർച്ച സാരമായി കുറയ്ക്കുമെന്നു പരക്കെ കരുതിയിരുന്നപ്പോഴാണ് ഈ കണക്ക്. നിരവധി ധനശാസ്ത്രജ്ഞർ കണക്കിൽ അവിശ്വാസം പ്രകടിപ്പിച്ചു. മിക്ക ധനകാര്യ മാധ്യമങ്ങളും ഇന്നലെ രാവിലെ നടത്തിയ സർവേയിൽ ഒക്ടോബർ-ഡിസംബർ വളർച്ച 6.1 ശതമാനം മാത്രമാകും എന്നായിരുന്നു നിഗമനം. വാർഷിക വളർച്ച 6.5 ശതമാനം മുതൽ 6.9 ശതമാനംവരെ എന്നുമായിരുന്നു നിഗമനം.
ജനുവരി ആദ്യം വളർച്ചയെപ്പറ്റി പുറത്തുവിട്ട നിഗമനങ്ങൾ സ്ഥിരീകരിക്കുന്ന കണക്കാണ് രാജ്യത്തിന്റെ ചീഫ് സ്റ്റാറ്റിസ്റ്റീഷൻ ഡോ. അനന്ത് ഇന്നലെ നൽകിയത്. ഈ ധനകാര്യവർഷം ആദ്യരണ്ടു ത്രൈമാസങ്ങളിലെ വളർച്ച 7.2 ശതമാനവും 7.4 ശതമാനവുമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. 2015-16 ലെ നാലു ത്രൈമാസങ്ങളിൽ മൂന്നിലും വളർച്ചത്തോത് കൂട്ടി നിശ്ചയിച്ചു.
ഏതാനും മാസം മുൻപ് സിഎസ്ഒയും റിസർവ് ബാങ്കും 2016-17ൽ ഇന്ത്യ 7.6 ശതമാനം വളരുമെന്നു പ്രതീക്ഷിച്ചതാണ്. അതു ജനുവരിയിൽ 7.1 ശതമാനത്തിലേക്കു താഴ്ത്തി. അപ്പോൾ പറഞ്ഞത് കറൻസി റദ്ദാക്കലിന്റെ പ്രത്യാഘാതം കൂട്ടിയിട്ടില്ല എന്നാണ്. ഇപ്പോൾ ജനുവരിയിലെ കണക്കുതന്നെ സ്ഥിരീകരിച്ചപ്പോൾ കറൻസി റദ്ദാക്കലിനു പ്രത്യാഘാതം ഇല്ലെന്നു പറയാൻ ചീഫ് സ്റ്റാറ്റിസ്റ്റീഷൻ തയാറായിട്ടില്ല. ലഭ്യമായ കണക്കുകൾ ഇത്രയുമാണ് നൽകുന്നതെന്നാണ് അദ്ദേഹം ന്യായീകരിച്ചത്.
കറൻസി റദ്ദാക്കലും തുടർന്നുള്ള പ്രശ്നങ്ങളും ഒക്ടോബർ-ഡിസംബറിലെ വളർച്ച സാരമായി കുറയ്ക്കുമെന്നു പരക്കെ കരുതിയിരുന്നപ്പോഴാണ് ഈ കണക്ക്. നിരവധി ധനശാസ്ത്രജ്ഞർ കണക്കിൽ അവിശ്വാസം പ്രകടിപ്പിച്ചു. മിക്ക ധനകാര്യ മാധ്യമങ്ങളും ഇന്നലെ രാവിലെ നടത്തിയ സർവേയിൽ ഒക്ടോബർ-ഡിസംബർ വളർച്ച 6.1 ശതമാനം മാത്രമാകും എന്നായിരുന്നു നിഗമനം. വാർഷിക വളർച്ച 6.5 ശതമാനം മുതൽ 6.9 ശതമാനംവരെ എന്നുമായിരുന്നു നിഗമനം.
ജനുവരി ആദ്യം വളർച്ചയെപ്പറ്റി പുറത്തുവിട്ട നിഗമനങ്ങൾ സ്ഥിരീകരിക്കുന്ന കണക്കാണ് രാജ്യത്തിന്റെ ചീഫ് സ്റ്റാറ്റിസ്റ്റീഷൻ ഡോ. അനന്ത് ഇന്നലെ നൽകിയത്. ഈ ധനകാര്യവർഷം ആദ്യരണ്ടു ത്രൈമാസങ്ങളിലെ വളർച്ച 7.2 ശതമാനവും 7.4 ശതമാനവുമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. 2015-16 ലെ നാലു ത്രൈമാസങ്ങളിൽ മൂന്നിലും വളർച്ചത്തോത് കൂട്ടി നിശ്ചയിച്ചു.
ഏതാനും മാസം മുൻപ് സിഎസ്ഒയും റിസർവ് ബാങ്കും 2016-17ൽ ഇന്ത്യ 7.6 ശതമാനം വളരുമെന്നു പ്രതീക്ഷിച്ചതാണ്. അതു ജനുവരിയിൽ 7.1 ശതമാനത്തിലേക്കു താഴ്ത്തി. അപ്പോൾ പറഞ്ഞത് കറൻസി റദ്ദാക്കലിന്റെ പ്രത്യാഘാതം കൂട്ടിയിട്ടില്ല എന്നാണ്. ഇപ്പോൾ ജനുവരിയിലെ കണക്കുതന്നെ സ്ഥിരീകരിച്ചപ്പോൾ കറൻസി റദ്ദാക്കലിനു പ്രത്യാഘാതം ഇല്ലെന്നു പറയാൻ ചീഫ് സ്റ്റാറ്റിസ്റ്റീഷൻ തയാറായിട്ടില്ല. ലഭ്യമായ കണക്കുകൾ ഇത്രയുമാണ് നൽകുന്നതെന്നാണ് അദ്ദേഹം ന്യായീകരിച്ചത്.