ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ നടത്തിയ രാജ്യവ്യാപക പണിമുടക്കില്‍ ബാങ്കിംഗ് മേഖല സ്തംഭിച്ചു. പലയിടത്തും എടിഎമ്മുകള്‍ കാലിയായി. ക്ലിയറിംഗ് ജോലികള്‍ പൂര്‍ണമായും നടക്കാതെ വന്നു.
വാണിജ്യബാങ്കുകളെ കൂടാതെ ഗ്രാമീണ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നതോടെ പണമിടപാടുകള്‍ നടത്താനാവാതെ പൊതുജനം വലഞ്ഞു. പണിമുടക്കു പൂർണമായിരുന്നുവെന്ന് ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ) ഭാരവാഹികള്‍ അറിയിച്ചു.
വാണിജ്യബാങ്കുകളെ കൂടാതെ ഗ്രാമീണ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നതോടെ പണമിടപാടുകള്‍ നടത്താനാവാതെ പൊതുജനം വലഞ്ഞു. പണിമുടക്കു പൂർണമായിരുന്നുവെന്ന് ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ) ഭാരവാഹികള്‍ അറിയിച്ചു.