ന്യൂഡല്‍ഹി: ഏപ്രിൽ ഏഴിനകം 5092.6 കോടി രൂപ അടച്ചാല്‍ സുബ്രതോ റോയിക്കു ജയിലില്‍നിന്നു പുറത്തുകടക്കാമെന്ന് സുപ്രീംകോടതി. നിക്ഷേപകര്‍ക്കു വിതരണം ചെയ്യുന്നതിനായി സെബി അക്കൗണ്ടില്‍ പണം അടയ്ക്കണമെന്നാണ് സഹാറ ഗ്രൂപ്പിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.
നിക്ഷേപകരില്‍നിന്ന് അനധികൃതമായി സ്വരൂപിച്ച 25,000 കോടി രൂപയില്‍ 11,000 കോടി രൂപ മാത്രമാണ് സഹാറ ഗ്രൂപ്പ് സെബിയില്‍ തിരിച്ചടച്ചത്. ബാക്കി തുക അടയ്ക്കുന്നതിന് 2019 വരെ സമയം ചോദിച്ചിരുന്നെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
പിന്നീട് സഹാറ ഗ്രൂപ്പിന്റ ആസ്തി വിറ്റഴിച്ച് നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം തിരിച്ചടയ്ക്കാൻ ആറുമാസത്തെ സമയം ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടക്കാല തുകയായി 5092.6 കോടി രൂപ നല്‍കിക്കൊണ്ട് സുബ്രത റോയിയെ ജയിലില്‍നിന്നു പുറത്തുകടക്കാന്‍ അനുവദിക്കാമെന്നും ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, എ.കെ. സിക്രി എന്നിവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിന്റെ ആസ്തി വിറ്റഴിക്കാനുള്ള സമയം നീട്ടിനല്‍കാനും കോടതി തീരുമാനിക്കുകയായിരുന്നു.
നിക്ഷേപകരില്‍നിന്ന് അനധികൃതമായി സ്വരൂപിച്ച 25,000 കോടി രൂപയില്‍ 11,000 കോടി രൂപ മാത്രമാണ് സഹാറ ഗ്രൂപ്പ് സെബിയില്‍ തിരിച്ചടച്ചത്. ബാക്കി തുക അടയ്ക്കുന്നതിന് 2019 വരെ സമയം ചോദിച്ചിരുന്നെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
പിന്നീട് സഹാറ ഗ്രൂപ്പിന്റ ആസ്തി വിറ്റഴിച്ച് നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം തിരിച്ചടയ്ക്കാൻ ആറുമാസത്തെ സമയം ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടക്കാല തുകയായി 5092.6 കോടി രൂപ നല്‍കിക്കൊണ്ട് സുബ്രത റോയിയെ ജയിലില്‍നിന്നു പുറത്തുകടക്കാന്‍ അനുവദിക്കാമെന്നും ജസ്റ്റീസുമാരായ രഞ്ജന്‍ ഗൊഗോയ്, എ.കെ. സിക്രി എന്നിവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിന്റെ ആസ്തി വിറ്റഴിക്കാനുള്ള സമയം നീട്ടിനല്‍കാനും കോടതി തീരുമാനിക്കുകയായിരുന്നു.