+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ വീട്ടുവേലയ്ക്ക് എത്തിച്ച പെൺകുട്ടികളെ മോചിപ്പിച്ചു

ന്യൂഡൽഹി: അന്യസംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിൽ വീട്ടു വേലക്കെത്തിച്ചു പീഡിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ആണ്
ഡൽഹിയിൽ വീട്ടുവേലയ്ക്ക് എത്തിച്ച പെൺകുട്ടികളെ മോചിപ്പിച്ചു
ന്യൂഡൽഹി: അന്യസംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിൽ വീട്ടു വേലക്കെത്തിച്ചു പീഡിപ്പിച്ചിരുന്ന പെണ്‍കുട്ടികളെ മോചിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉൾപ്പെടെ ആറു പേരെയാണ് ഡൽഹിയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന റെയ്ഡിനെത്തുടർന്നു ജാർഖണ്ഡ് പോലീസ് മോചിപ്പിച്ചത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതാനാലയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാർഖണ്ഡ് പോലീസ് റെയ്ഡ് നടത്തിയത്. ജോലിക്കു നിന്നിരുന്ന വീടുകളിൽ നിന്നും മാസങ്ങളായി ശന്പളമൊന്നും ലഭിച്ചിരുന്നില്ലെന്നും ക്രൂര മർദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികൾ പറഞ്ഞു.

മികച്ച വേതനം നൽകാമെന്നു പ്രലോഭിപ്പിച്ച് വീട്ടു ജോലിക്ക് ഏർപ്പെടുത്തി പണം തട്ടിയിരുന്ന ഇടനിലക്കാരി തെരേസ ലക്രയെ അറസ്റ്റു ചെയ്തു. നിരവധി കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ഇവരെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ കസ്റ്റഡിയിൽ വിട്ടു. മറ്റു കേസുകൾ സംബന്ധിച്ചുള്ള അന്വേഷണത്തിനായി ജാർഖണ്ഡ് പോലീസ് ഇവരെ സിംദേഗയിലേക്കു കൊണ്ടു പോകും.

മനുഷ്യക്കടത്തിനെതിരേയും അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വീട്ടു ജോലിക്കായി എത്തുന്നവർക്കു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണു ചേതനാലയ. നോയിഡയിൽ വീട്ടു ജോലിക്കു നിന്ന പെണ്‍കുട്ടി മരിച്ച സംഭവവും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി കുട്ടികളെ ചേതനാലയയുടെ ഇടപെടൽ കൊണ്ടു മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചേതനാലയ ലീഗൽ ഓഫീസർ ഗൗരവ് തൊമാർ, പ്രോജക്ട് കോഡിനേറ്റർ പ്രിൻസ് വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.