വാഷിംഗ്ടൺ ഡിസി: മുൻഗാമി ബറാക് ഒബാമയ്ക്ക് എതിരേ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ നിന്നുള്ള രഹസ്യങ്ങൾ ചോർത്തുന്നതിനു പിന്നിൽ മുൻ പ്രസിഡന്റ് ഒബാമയോടു കൂറുള്ളവരാണെന്ന് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു. ടൗൺഹാൾ യോഗങ്ങളിലും മറ്റും തനിക്ക് എതിരേയും റിപ്പബ്ളിക്കന്മാർക്ക് എതിരേയും പ്രക്ഷോഭം ഇളക്കിവിടുന്നതിനു പിന്നിലും ഒബാമയാണ്. ഇതെല്ലാം രാഷ്ട്രീയക്കളികളാണ് . ഇതു തുടരാനാണു സാധ്യതയെന്നും ട്രംപ് പറഞ്ഞു.എന്നാൽ ആരോപണത്തിന് ഉപോദ്ബലകമായ എന്തെങ്കിലും തെളിവു നൽകാൻ ട്രംപ് തയാറായില്ല.
താൻ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബജറ്റിനെക്കുറിച്ചും മറ്റു പ്രശ്നങ്ങളെക്കുറിച്ചും ട്രംപ് അഭിമുഖത്തിൽ വിശദമായി സംസാരിച്ചു.
ഇതുവരെയുള്ള തന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെന്നും സ്വയം എ ഗ്രേഡ് നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കി.എന്നാൽ ജനങ്ങളിൽ ഇതു സംബന്ധിച്ച സന്ദേശമെത്തിക്കുന്നതിൽ അത്രതന്നെ വിജയിച്ചില്ല. ഇവിടെ സി ഗ്രേഡ് മാത്രമേ നൽകുന്നുള്ളു. വൈറ്റ്ഹൗസ് ലേഖകരുടെ വിരുന്ന് ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. വ്യാജവാർത്തകളുടെ അതിപ്രസരമുള്ള സാഹചര്യത്തിൽ വിരുന്നിൽ സംബന്ധിച്ചാൽ താൻ കാപട്യക്കാരനാവുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതിരോധ ബജറ്റിൽ 5400 കോടി ഡോളറിന്റെ വർധന വരുത്താനുള്ള തീരുമാനത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. വിദേശസഹായത്തിനുള്ള തുകയിലും സൈനികേതര ചെലവിലും വെട്ടിക്കുറവു വരുത്തി പെന്റഗണുള്ള അധികച്ചെലവിനു വേണ്ട പണം കണ്ടെത്താനാണു ട്രംപിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. യുഎസ് സൈനിക ശക്തി വർധിപ്പിക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും ട്രംപ് പറഞ്ഞിരുന്നു.
പ്രതിരോധ ബജറ്റിൽ വർധനയ്ക്കുള്ള തീരുമാനത്തിനു യുഎസ് കോൺഗ്രസിന്റെ അംഗീകാരം വേണം. റിപ്പബ്ളിക്കന്മാർക്കു ഭൂരിപക്ഷമുള്ളതിനാൽ ഇതിനു പ്രയാസമുണ്ടാവില്ലെന്നാണു കരുതുന്നത്. എന്നാൽ ആഭ്യന്തര വികസന പദ്ധതികൾക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നതിനെ ഡെമോക്രാറ്റുകളും കുറെ റിപ്പബ്ളിക്കന്മാരും എതിർക്കാൻ സാധ്യതയുണ്ട്.
താൻ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബജറ്റിനെക്കുറിച്ചും മറ്റു പ്രശ്നങ്ങളെക്കുറിച്ചും ട്രംപ് അഭിമുഖത്തിൽ വിശദമായി സംസാരിച്ചു.
ഇതുവരെയുള്ള തന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നുവെന്നും സ്വയം എ ഗ്രേഡ് നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കി.എന്നാൽ ജനങ്ങളിൽ ഇതു സംബന്ധിച്ച സന്ദേശമെത്തിക്കുന്നതിൽ അത്രതന്നെ വിജയിച്ചില്ല. ഇവിടെ സി ഗ്രേഡ് മാത്രമേ നൽകുന്നുള്ളു. വൈറ്റ്ഹൗസ് ലേഖകരുടെ വിരുന്ന് ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. വ്യാജവാർത്തകളുടെ അതിപ്രസരമുള്ള സാഹചര്യത്തിൽ വിരുന്നിൽ സംബന്ധിച്ചാൽ താൻ കാപട്യക്കാരനാവുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതിരോധ ബജറ്റിൽ 5400 കോടി ഡോളറിന്റെ വർധന വരുത്താനുള്ള തീരുമാനത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. വിദേശസഹായത്തിനുള്ള തുകയിലും സൈനികേതര ചെലവിലും വെട്ടിക്കുറവു വരുത്തി പെന്റഗണുള്ള അധികച്ചെലവിനു വേണ്ട പണം കണ്ടെത്താനാണു ട്രംപിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. യുഎസ് സൈനിക ശക്തി വർധിപ്പിക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും ട്രംപ് പറഞ്ഞിരുന്നു.
പ്രതിരോധ ബജറ്റിൽ വർധനയ്ക്കുള്ള തീരുമാനത്തിനു യുഎസ് കോൺഗ്രസിന്റെ അംഗീകാരം വേണം. റിപ്പബ്ളിക്കന്മാർക്കു ഭൂരിപക്ഷമുള്ളതിനാൽ ഇതിനു പ്രയാസമുണ്ടാവില്ലെന്നാണു കരുതുന്നത്. എന്നാൽ ആഭ്യന്തര വികസന പദ്ധതികൾക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നതിനെ ഡെമോക്രാറ്റുകളും കുറെ റിപ്പബ്ളിക്കന്മാരും എതിർക്കാൻ സാധ്യതയുണ്ട്.