സിയൂൾ: സാംസംഗ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ലീ ജേ യോംഗിനെതിരേ കൈക്കൂലിക്കേസിൽ കുറ്റം ചുമത്തി. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ഫോൺ നിർമാതാക്കളാണുദക്ഷിണകൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്രകന്പനിയായ സാംസംഗ്.
മുൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയുടെ സഹായിയുടെ സ്ഥാപനത്തിന് വൻതുക കൈക്കൂലി നൽകി കന്പനിക്ക് ആനുകൂല്യം നേടിയെന്നാണ് ലീയ്ക്ക് എതിരേയുള്ള പ്രധാന ആരോപണം. ഈ കേസിൽ പാർക്കിനെ പാർലമെന്റ് ഇംപീച്ചു ചെയ്തിരുന്നു.
കൈക്കൂലി, സ്വത്ത് മറച്ചുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ലീയ്ക്ക് എതിരേ പ്രോസിക്യൂട്ടർമാർ ചുമത്തിയിട്ടുള്ളത്.
ലീയുടെ പിതാവാണ് സാംസംഗിന്റെ തലപ്പത്തെങ്കിലും 2014ലെ ഹൃദ്രോഗബാധയെത്തുടർന്ന് അദ്ദേഹം ചുമതലയിൽനിന്നു വിട്ടുനിൽക്കുകയാണ്. ലീയാണ് കന്പനി മേധാവിയുടെ ചുമതല വഹിക്കുന്നത്. ലീയെ ഈ മാസമാദ്യം അറസ്റ്റു ചെയ്തിരുന്നു.
മുൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയുടെ സഹായിയുടെ സ്ഥാപനത്തിന് വൻതുക കൈക്കൂലി നൽകി കന്പനിക്ക് ആനുകൂല്യം നേടിയെന്നാണ് ലീയ്ക്ക് എതിരേയുള്ള പ്രധാന ആരോപണം. ഈ കേസിൽ പാർക്കിനെ പാർലമെന്റ് ഇംപീച്ചു ചെയ്തിരുന്നു.
കൈക്കൂലി, സ്വത്ത് മറച്ചുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ലീയ്ക്ക് എതിരേ പ്രോസിക്യൂട്ടർമാർ ചുമത്തിയിട്ടുള്ളത്.
ലീയുടെ പിതാവാണ് സാംസംഗിന്റെ തലപ്പത്തെങ്കിലും 2014ലെ ഹൃദ്രോഗബാധയെത്തുടർന്ന് അദ്ദേഹം ചുമതലയിൽനിന്നു വിട്ടുനിൽക്കുകയാണ്. ലീയാണ് കന്പനി മേധാവിയുടെ ചുമതല വഹിക്കുന്നത്. ലീയെ ഈ മാസമാദ്യം അറസ്റ്റു ചെയ്തിരുന്നു.