ചങ്ങനാശേരി: എം.സി. റോഡിൽ തുരുത്തി പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചു യാത്രക്കാർക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് 1.30 നാണ് അപകടം നടന്നത്. ചങ്ങനാശേരിയിൽനിന്നും കോട്ടയം ഭാഗത്തേക്കു പോയ ഗ്രാൻഡ് ഐ10 കാറും കോട്ടയം ഭാഗത്തുനിന്നും വന്ന വാഗണറും തമ്മിൽ തുരുത്തി പള്ളിക്കു മുൻവശം എംസി റോഡിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഹർത്താൽ ദിനമായിരുന്നതിനാൽ വാഹനങ്ങൾ വേഗതയിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
വാഗണറിൽ യാത്ര ചെയ്തിരുന്ന നീലംപേരൂർ സ്വദേശി മെഡിക്കൽ റെപ്രസന്േററ്റീവ് ആയ ഷൈൻ എസ്. സുരഭി (ഷൈമോൻ) (38)യെയും മകൻ ഗൗതം (10 )നെയും ഗ്രാൻഡ് ഐ 10 കാറിൽ യാത്രചെയ്തിരുന്ന തുരുത്തി കൊച്ചീത്തറ വീട്ടിൽ വിനോദ് മാത്യു (44 ), ഭാര്യ ദീപ്തി (42), വിനോദിന്റെ സഹോദരി പ്രീതി (41 )എന്നിവരെ ചെത്തിപ്പുഴ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇതിൽ ഷൈമോന്റെ നില ഗുരുതരമായതിനാൽ ഉടൻതന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്കു മാറ്റി.
ഹർത്താൽ ദിനത്തിൽ ബസുകൾ ഇല്ലാഞ്ഞതിനാൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ അമ്മയുടെ അനുജത്തിയെ വിളിക്കുവാൻ ഷൈമോൻ മകനോടൊപ്പവും, ടാക്സ് പ്രാക്ടീഷണറായ വിനോദ് തന്റെ സഹോദരിയായ പ്രീതിയെ ചങ്ങനാശേരിയിലെ ആയുർവേദ ഡോക്ടറെ കാണിച്ചു തിരികെ വരുന്പോഴുമാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി സിഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടം നടന്ന സമയം അതുവഴി കടന്നു വരുകയും എംസി റോഡിൽക്കൂടി വന്ന ആംബുലൻസ് തടഞ്ഞു നിർത്തി പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.
വാഗണറിൽ യാത്ര ചെയ്തിരുന്ന നീലംപേരൂർ സ്വദേശി മെഡിക്കൽ റെപ്രസന്േററ്റീവ് ആയ ഷൈൻ എസ്. സുരഭി (ഷൈമോൻ) (38)യെയും മകൻ ഗൗതം (10 )നെയും ഗ്രാൻഡ് ഐ 10 കാറിൽ യാത്രചെയ്തിരുന്ന തുരുത്തി കൊച്ചീത്തറ വീട്ടിൽ വിനോദ് മാത്യു (44 ), ഭാര്യ ദീപ്തി (42), വിനോദിന്റെ സഹോദരി പ്രീതി (41 )എന്നിവരെ ചെത്തിപ്പുഴ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇതിൽ ഷൈമോന്റെ നില ഗുരുതരമായതിനാൽ ഉടൻതന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്കു മാറ്റി.
ഹർത്താൽ ദിനത്തിൽ ബസുകൾ ഇല്ലാഞ്ഞതിനാൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ അമ്മയുടെ അനുജത്തിയെ വിളിക്കുവാൻ ഷൈമോൻ മകനോടൊപ്പവും, ടാക്സ് പ്രാക്ടീഷണറായ വിനോദ് തന്റെ സഹോദരിയായ പ്രീതിയെ ചങ്ങനാശേരിയിലെ ആയുർവേദ ഡോക്ടറെ കാണിച്ചു തിരികെ വരുന്പോഴുമാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി സിഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടം നടന്ന സമയം അതുവഴി കടന്നു വരുകയും എംസി റോഡിൽക്കൂടി വന്ന ആംബുലൻസ് തടഞ്ഞു നിർത്തി പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു.