താമരശേരി: കുടിവെള്ളത്തിനായി നാടും നഗരവും നെട്ടോട്ടമോടുന്പോൾ അധികൃതരുടെ അനാസ്ഥ കാരണം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു.
വാട്ടർ അഥോറിറ്റിയുടെ കൊടുവള്ളി സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളിലാണ് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
താമരശേരിയിൽ കത്തീഡ്രൽ ജംഗ്ഷനിൽ ദേശീയപാതയിൽ ഓവു ചാൽ നിർമിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്.
നാട്ടുകാർ പരാതിപ്പെട്ടെങ്കിലും രണ്ട ് മാസത്തോളം കുടിവെള്ളം പരന്നൊഴുകി. കഴിഞ്ഞ ദിവസം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി ടാറിംഗ് നിർവഹിച്ചു. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് തൊട്ടടുത്ത സ്ഥലത്തേക്കു മാറി കൂടുതൽ ശക്തിയിൽ ഓടയിലേക്ക് ഒഴുകുകയാണ്.
താമരശേരി ടൗണിൽ അരക്കിലോമീറ്ററിനുള്ളിൽ മൂന്നിടത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകുന്നുണ്ട ്.
പന്നൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി നാലുമാസത്തോളമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നുണ്ട ്.
വാട്ടർ അഥോറിറ്റിയുടെ കൊടുവള്ളി സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളിലാണ് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
താമരശേരിയിൽ കത്തീഡ്രൽ ജംഗ്ഷനിൽ ദേശീയപാതയിൽ ഓവു ചാൽ നിർമിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്.
നാട്ടുകാർ പരാതിപ്പെട്ടെങ്കിലും രണ്ട ് മാസത്തോളം കുടിവെള്ളം പരന്നൊഴുകി. കഴിഞ്ഞ ദിവസം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി ടാറിംഗ് നിർവഹിച്ചു. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് തൊട്ടടുത്ത സ്ഥലത്തേക്കു മാറി കൂടുതൽ ശക്തിയിൽ ഓടയിലേക്ക് ഒഴുകുകയാണ്.
താമരശേരി ടൗണിൽ അരക്കിലോമീറ്ററിനുള്ളിൽ മൂന്നിടത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകുന്നുണ്ട ്.
പന്നൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി നാലുമാസത്തോളമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നുണ്ട ്.