തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ സംസ്കൃത ഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കാൻ 10 ലക്ഷം രൂപയുടെ എൻഡോവ്മെന്റ് ഏർപ്പെടുത്തി. പ്രമുഖ സംസ്കൃത പണ്ഡിതനായിരുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടരുടെ പേരിൽ സംസ്കൃത ഭാഷാ വിഭാഗത്തിൽ രണ്ട് എൻഡോവ്മെന്റുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഓരോ വർഷവും സർവകലാശാലാ പഠനവകുപ്പിൽ നിന്ന് സംസ്കൃതം എംഎയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർഥിക്ക് പണ്ഡിറ്റ് സുബ്ബരാമ പട്ടർ സ്മാരക കാഷ് അവാർഡ് സമ്മാനിക്കും. രണ്ട് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പ്രയോജനപ്പെടുത്തിയാണ് കാഷ് അവാർഡ് നൽകുക. എട്ട് ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപം ഉപയോഗിച്ച് പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് പ്രഭാഷണം എല്ലാ വർഷവും പഠനവകുപ്പിൽ വച്ച് നടത്തും. പ്രശസ്ത സംസ്കൃത പണ്ഡിതൻമാരായിരിക്കും പ്രഭാഷണം നിർവഹിക്കുക. ഒന്നിടവിട്ട വർഷങ്ങളിൽ അന്താരാഷ്ട്ര പ്രശസ്തരായ വിദേശ സംസ്കൃത പണ്ഡിതൻമാരെ കൊണ്ടുവരാനും ഉദ്ദേശ്യമുണ്ട്.
പണ്ഡിറ്റ് സുബ്ബരാമ പട്ടരുടെ കുടുംബാംഗമായ ആർ. വെങ്കടകൃഷ്ണൻ കാലിക്കട്ട് സർവകലാശാലയിൽ എത്തി 10 ലക്ഷം രൂപയുടെ ചെക്ക് വൈസ് ചാൻസലർക്ക് കൈമാറി. സംസ്കൃത വ്യാകരണത്തിലും കാവ്യങ്ങളിലും അഗാധ പണ്ഡിതനായിരുന്നു പണ്ഡിറ്റ് സുബ്ബരാമ പട്ടർ. ഭാഷാ പാണ്ഡിത്യത്തിന്റെ പേരിൽ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം 1970-ൽ കരസ്ഥമാക്കി. സംസ്കൃത-മലയാള-ഇംഗ്ലീഷ് ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രഫ.ജോസഫ് മുണ്ടശേരി, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് എന്നിവർ ഉൾപ്പെടെ പ്രമുഖരായ നിരവധി ശിഷ്യ സന്പത്തുള്ള മികച്ച അധ്യാപകനുമായിരുന്നു സുബ്ബരാമ പട്ടർ.
പ്രമുഖ കാവ്യശാസ്ത്ര ഗ്രന്ഥമായ "ധ്വന്യാലോക’ത്തിന് ഇംഗ്ലീഷിൽ ആദ്യമായി പഠനം പ്രസിദ്ധീകരിച്ചത് സുബ്ബരാമ പട്ടരാണ്. ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ ഡോ.പി. മോഹൻ, രജിസ്ട്രാർ ഡോ.ടി.എ. അബ്ദുൾ മജീദ്, സംസ്കൃത പഠനവകുപ്പ് മേധാവി ഡോ.എൻ.കെ. സുന്ദരേശ്വരൻ, ഫിനാൻസ് ഓഫീസർ കെ. അബൂബക്കർ സിദ്ദിഖ്, ഡെപ്യൂട്ടി രജിസ്ട്രാർ വി.കെ. സുമംഗല എന്നിവർ പങ്കെടുത്തു.
ഓരോ വർഷവും സർവകലാശാലാ പഠനവകുപ്പിൽ നിന്ന് സംസ്കൃതം എംഎയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർഥിക്ക് പണ്ഡിറ്റ് സുബ്ബരാമ പട്ടർ സ്മാരക കാഷ് അവാർഡ് സമ്മാനിക്കും. രണ്ട് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പ്രയോജനപ്പെടുത്തിയാണ് കാഷ് അവാർഡ് നൽകുക. എട്ട് ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപം ഉപയോഗിച്ച് പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് പ്രഭാഷണം എല്ലാ വർഷവും പഠനവകുപ്പിൽ വച്ച് നടത്തും. പ്രശസ്ത സംസ്കൃത പണ്ഡിതൻമാരായിരിക്കും പ്രഭാഷണം നിർവഹിക്കുക. ഒന്നിടവിട്ട വർഷങ്ങളിൽ അന്താരാഷ്ട്ര പ്രശസ്തരായ വിദേശ സംസ്കൃത പണ്ഡിതൻമാരെ കൊണ്ടുവരാനും ഉദ്ദേശ്യമുണ്ട്.
പണ്ഡിറ്റ് സുബ്ബരാമ പട്ടരുടെ കുടുംബാംഗമായ ആർ. വെങ്കടകൃഷ്ണൻ കാലിക്കട്ട് സർവകലാശാലയിൽ എത്തി 10 ലക്ഷം രൂപയുടെ ചെക്ക് വൈസ് ചാൻസലർക്ക് കൈമാറി. സംസ്കൃത വ്യാകരണത്തിലും കാവ്യങ്ങളിലും അഗാധ പണ്ഡിതനായിരുന്നു പണ്ഡിറ്റ് സുബ്ബരാമ പട്ടർ. ഭാഷാ പാണ്ഡിത്യത്തിന്റെ പേരിൽ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം 1970-ൽ കരസ്ഥമാക്കി. സംസ്കൃത-മലയാള-ഇംഗ്ലീഷ് ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി പ്രഫ.ജോസഫ് മുണ്ടശേരി, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് എന്നിവർ ഉൾപ്പെടെ പ്രമുഖരായ നിരവധി ശിഷ്യ സന്പത്തുള്ള മികച്ച അധ്യാപകനുമായിരുന്നു സുബ്ബരാമ പട്ടർ.
പ്രമുഖ കാവ്യശാസ്ത്ര ഗ്രന്ഥമായ "ധ്വന്യാലോക’ത്തിന് ഇംഗ്ലീഷിൽ ആദ്യമായി പഠനം പ്രസിദ്ധീകരിച്ചത് സുബ്ബരാമ പട്ടരാണ്. ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ ഡോ.പി. മോഹൻ, രജിസ്ട്രാർ ഡോ.ടി.എ. അബ്ദുൾ മജീദ്, സംസ്കൃത പഠനവകുപ്പ് മേധാവി ഡോ.എൻ.കെ. സുന്ദരേശ്വരൻ, ഫിനാൻസ് ഓഫീസർ കെ. അബൂബക്കർ സിദ്ദിഖ്, ഡെപ്യൂട്ടി രജിസ്ട്രാർ വി.കെ. സുമംഗല എന്നിവർ പങ്കെടുത്തു.