+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയമയുദ്ധത്തിനൊടുവിൽ 42 എസ്ഐമാർക്ക് സ്ഥാനക്കയറ്റം

ബാബു ചെറിയാൻകോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സംസ്ഥാനത്തെ 42 എസ്ഐമാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായി. 1989ല്‍ കേരള പോലീസില്‍ നേരിട്ട
നിയമയുദ്ധത്തിനൊടുവിൽ  42 എസ്ഐമാർക്ക് സ്ഥാനക്കയറ്റം
ബാബു ചെറിയാൻ
കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സംസ്ഥാനത്തെ 42 എസ്ഐമാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായി. 1989ല്‍ കേരള പോലീസില്‍ നേരിട്ട് ഹെഡ് കോണ്‍സ്റ്റബിളായി നിയമിക്കപ്പെട്ടവരാണ് സ്ഥാനക്കയറ്റം നേടിയത്. ഇവര്‍ പതിനാറുവര്‍ഷം എസ്ഐമാരായി തുടര്‍ന്ന ശേഷമാണ് മാര്‍ച്ച് 30ന് സ്ഥാനക്കയറ്റം നല്‍കിയതായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
മുൻപത്തെ കണ്ണൂര്‍ റേഞ്ച് ഡിഐജിക്കു കീഴിൽമലബാറിൽ നിയമിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് സീനിയോറിറ്റി പ്രശ്‌നമെന്ന സാങ്കേതികത്വത്തില്‍ ഉടക്കി സ്ഥാനക്കയറ്റം ഒന്നര പതിറ്റാണ്ടിലധികം വൈകിയത്. ഇവരോടൊപ്പം സർവീസില്‍ പ്രവേശിച്ച എറണാകുളം റേഞ്ചിലേയും തിരുവനന്തപുരം റേഞ്ചിലേയും നിരവധി പേർ ഇപ്പോള്‍ ഡിവൈഎസ്പിമാരാണ്. മലബാറിൽ നിയമിക്കപ്പെട്ടതിന്‍റെ പേരിലെ സാങ്കേതികത്വത്തിൽ കുടുങ്ങി 42 പേരുടെ സ്ഥാനക്കയറ്റം വൈകുകയായിരുന്നു.
നേരിട്ട് എസ്ഐ സെലക്ഷൻ ലഭിച്ചവർക്ക് യഥാസമയം പ്രമോഷൻ ലഭിക്കുന്നതിനാണ് ഇത്രയും പേരെ ആഭ്യന്തരവകുപ്പ് ബലിയാടാക്കിയത്. വിരമിക്കാൻ ചെറിയ കാലയളവ് മാത്രമുള്ള ഈ ബാച്ചിലെ ഭൂരിഭാഗവും പലപ്പോഴായി സർവീസിൽനിന്നു പിരിഞ്ഞു.
അടുത്തൂൺ പറ്റാറായപ്പോൾ നീതി ലഭിച്ചെങ്കിലും അസോസിയേഷന്‍ നേതാക്കളല്ലാത്തവര്‍ക്കെല്ലാം സ്വന്തം ജില്ലയ്ക്ക് പുറത്താണ് നിയമനം നൽകിയിരിക്കുന്നത്. സ്പെഷൽ റിക്രൂട്ട്മെന്‍റിലൂടെ നേരിട്ട് ഹെഡ്കോൺസ്റ്റബിൾമാരായി പോലീസിലെത്തിയ ഇവർ വർഷങ്ങളോളം എഎസ്ഐമാരായും പ്രവർത്തിക്കേണ്ടിവന്നു. നേരിട്ട് എസ്ഐമാർ ആവാത്തതിനാൽ ഇവരോട് മേലുദ്യോഗസ്ഥർ ചിറ്റമ്മനയം പുലർത്തുന്നതായി ചൂണ്ടിക്കാട്ടി ചിലർ കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികൾ നീണ്ടതോടെ പലരും ഇതിനകം വിരമിക്കുകയും ചെയ്തു.
സ്ഥാനക്കയറ്റം ലഭിച്ചവരുടെ പേരും നിയമനം ലഭിച്ച സ്ഥലവും ചുവടെ. കെ.ജെ.റോയ് (പാലക്കാട് ക്രൈംബ്രാഞ്ച്), കെ.വിവേകാനന്ദന്‍ (റെയിൽവേ, കോഴിക്കോട്), ടി.ടി.ബാലകൃഷ്ണന്‍ (ക്രൈംബ്രാഞ്ച്, പാലക്കാട്), പി.ശശിധരന്‍ (വിജിലന്‍സ്, എറണാകുളം), എ.സുനില്‍ (മലപ്പുറം വിജിലന്‍സ്), വി.ഹരിദാസന്‍ (കണ്ണൂര്‍ വിജിലന്‍സ്), എ.പി.ശശികുമാര്‍ (ഐആർ ബറ്റാലിയന്‍), ഇ.ഡി.ബിജു (വിജിലന്‍സ് തിരുവനന്തപുരം), ജി.ഗോപകുമാര്‍ (ക്രൈംബ്രാഞ്ച് കോഴിക്കോട്), എസ്.എസ്.ബൈജു (കോട്ടയം വിജിലന്‍സ്), ജോസഫ് ജോണ്‍ (തിരുവനന്തപുരം വിജിലന്‍സ്), രവി സന്തോഷ് (ക്രൈംബ്രാഞ്ച് കൊല്ലം), സ്റ്റാന്‍ലി ജോണ്‍ (ക്രൈംബ്രാഞ്ച് കൊല്ലം), പി.കെ.രാജ്‌മോഹന്‍ (ഇടുക്കി ക്രൈംബ്രാഞ്ച്), എൽ.സുരേഷ്ബാബു ( ആർആര്‍ആര്‍എഫ്), രാജന്‍ കെ. (റെയില്‍വേ ഷൊർണ്ണൂർ), കെ.വി.രാമചന്ദ്രന്‍ (അഗളി), വിന്‍സെന്‍റ് ജോസഫ് (പാല ഇന്‍റലിജന്‍സ്),കെ.റഫീഖ് (വിജിലന്‍സ് തിരുവനന്തപുരം), കെ.പി.വിനോദ് (ചങ്ങനാശേരി), പി.ബാബു ഡേവിസ് (കൊല്ലം ക്രൈംബ്രാഞ്ച്), പി.അനില്‍കുമാര്‍ (എന്‍ആര്‍ഐ സെൽ, തിരുവനന്തപുരം), എ.കുട്ടികൃഷ്ണന്‍ (പേരാവൂര്‍), എ.ജയകുമാര്‍ (കുണ്ടറ), കെ.ജെ.തോമസ്(പോലീസ് ട്രെയിനിംഗ് കോളജ്,തിരുവനന്തപുരം), അലക്‌സാണ്ടര്‍ തങ്കച്ചന്‍ (ക്രൈംബ്രാഞ്ച്, എറണാകുളം), എം.പി.രാജേഷ് (ഇന്‍റലിജന്‍സ്, കോഴിക്കോട് റൂറല്‍), കെ.കെ.ശശിധരന്‍ (ഐഎസ്ഐടി, തിരുവനന്തപുരം), ജി.ആർ.അജേഷ് (വിജിലന്‍സ്, തിരുവനന്തപുരം), കെ. എസ്.പ്രകാശ് (സ്‌പെഷല്‍ ടീം, പിഎച്ച്ക്യു), എസ്.സുല്‍ഫിക്കര്‍ (കോസ്റ്റല്‍ പോലീസ്, തോട്ടപള്ളി), വി.ഷാജികുമാര്‍ (ഇന്‍റലിജന്‍സ്, തിരുവനന്തപുരം), എം.ടി.ജേക്കബ് (വിജിലന്‍സ്, കാസർഗോഡ്), ടി.ആർ.ജിജു (വിജിലന്‍സ്, തിരുവനന്തപുരം), പി.വി.രാജന്‍ (കോസ്റ്റല്‍ പോലീസ്, ബേക്കൽ), എസ്.ഷാജകുമാര്‍ (ഇന്‍റലിജന്‍സ്, കണ്ണൂർ), ജോസ് ഫിലിപ്പ് (ആലപ്പുഴ,ക്രൈംബ്രാഞ്ച്), പി.അജിത്ത്കുമാര്‍ (ക്രൈംബ്രാഞ്ച്, കോട്ടയം), വി.കെ.ജയപ്രകാശ് (വൈക്കം), കെ.രാജേന്ദ്രന്‍ (ഐആർ,തൃശൂര്‍), എം.എ.മുഹമ്മദ് (റെയില്‍വേ, എറണാകുളം), കെ.സനില്‍കുമാര്‍ (കണ്‍ട്രോള്‍ റൂം, കൊച്ചി.).