കൊണ്ടോട്ടി: പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ രാഷ്ട്രീയ സമരത്തിനു നേതൃത്വം നൽകിയ വി.എസ് അച്യുതാനന്ദനു മലപ്പുറത്തേക്ക് അപ്രഖ്യാപിത നിരോധനമേർപ്പെടുത്തിയത് സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് . കൊണ്ടോട്ടിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് ഏതു നിമിഷവും സിപിഎം പക്ഷത്തേക്ക് പോകാമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ഭയക്കുന്നുണ്ട്. അതുകൊണ്ടു പുതിയ സമവാക്യത്തിൽ അസ്വസ്ഥരായിട്ടുള്ള സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവർത്തകർ എൻഡിഎയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഭാവിയിൽ രൂപപ്പെട്ടു വരാൻ സാധ്യതയുള്ള മുസ്ലിംലീഗ്-സിപിഎം സഖ്യത്തിന്റെ റിഹേഴ്സലായാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് ജനങ്ങൾ കാണുന്നത്. സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ പ്രവർത്തകർ അസ്വസ്ഥരാണ്.
മോദി സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനം മലപ്പുറം തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നത് കോടിയേരി മാറ്റിപ്പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ഏതു നിമിഷവും സിപിഎം പക്ഷത്തേക്ക് പോകാമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ഭയക്കുന്നുണ്ട്. അതുകൊണ്ടു പുതിയ സമവാക്യത്തിൽ അസ്വസ്ഥരായിട്ടുള്ള സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവർത്തകർ എൻഡിഎയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഭാവിയിൽ രൂപപ്പെട്ടു വരാൻ സാധ്യതയുള്ള മുസ്ലിംലീഗ്-സിപിഎം സഖ്യത്തിന്റെ റിഹേഴ്സലായാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ് ജനങ്ങൾ കാണുന്നത്. സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ പ്രവർത്തകർ അസ്വസ്ഥരാണ്.
മോദി സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനം മലപ്പുറം തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നത് കോടിയേരി മാറ്റിപ്പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.