+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുപ്രസിദ്ധ ഗുണ്ട പിടിയിൽ

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ. കോട്ടയം ജില്ലാ പോലീസ് ചീഫിന്‍റെ നേതൃത്വത്തി
കുപ്രസിദ്ധ ഗുണ്ട പിടിയിൽ
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ. കോട്ടയം ജില്ലാ പോലീസ് ചീഫിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗുണ്ടാവിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. കോട്ടയം പെരുന്പായിക്കാട് മന്നത്തൂർ അരുണ്‍ ഗോപനാ(28)ണു പോലീസ് പിടിയിലായത്.
കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മോഷണം, ക്വട്ടേഷൻ കുറ്റകൃത്യങ്ങൾ തുടങ്ങി 15ൽപ്പരം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അരുണ്‍ ഗോപനെന്ന് പോലീസ് പറഞ്ഞു. ഗാന്ധിനഗർ, ഏറ്റുമാനൂർ, കളമശേരി, പോരാവൂർ, കോട്ടയം ഈസ്റ്റ്, കുറവിലങ്ങാട്, കണ്ണൂർ ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പ) പ്രകാരം നിയമനടപടികൾക്കു വിധേയനായിട്ടുള്ള ഇയാൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയുമാണ്. ഇയാളെ പോലീസ് കാലങ്ങളായി അന്വേഷിച്ചുവരികയായിരുന്നു.
ഇയാളുടെ അറസ്റ്റ് ജില്ലയിലെ ഗുണ്ടാപ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ നിർണായകമാണെന്നു പോലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെയും മറ്റും നിരന്തരമായി നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണു പിടികൂടാനായത്. അറസ്റ്റ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന പല കേസുകളിലും നിർണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ നേതൃത്വം നൽകിയ സംഘത്തിൽ കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, കോട്ടയം ഈസ്റ്റ് സിഐ അനീഷ് വി. കോര, സബ് ഇൻസ്പെക്ടർ യു. ശ്രീജിത്ത്, ഷാഡോ പോലീസ് അംഗങ്ങളായ ബിജുമോൻ നായർ, ഷിബുക്കുട്ടൻ, അജിത്, സജികുമാർ എന്നിവരും അംഗങ്ങളായിരുന്നു.
ജില്ലയിലെ സംഘടിത കുറ്റകൃത്യങ്ങൾ, ഗുണ്ടാപ്രവർത്തനങ്ങൾ എന്നിവ അമർച്ച ചെയ്യുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടിയാണ് ഗുണ്ടാവിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്.