കുമരകം: കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ പാടശേഖരങ്ങളും, തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നു. വേണ്ടത്ര രേഖകളില്ലാതെ ടിപ്പർ ലോറികളിൽ മണ്ണുമായി പാടശേഖരങ്ങളിലേക്ക് മരണപാച്ചിൽ നടത്തുന്നത് റവന്യു, പോലീസ് അധികൃതരുടെ മൗനാനുവാദത്തോടെ എന്ന് നാട്ടുകാർ.
കുമരകം 11-ാം വാർഡിൽ മീൻ വളർത്തലിന്റെ പേരിലാണ് കുഴികണ്ടം, നാല്പതിൽചിറ പാടം നികത്തുന്നത്. കുമരകം ആറാം വാർഡിൽ കണ്ണാടിച്ചാൽ പാലത്തിനു സമീപം കോന്നങ്കേരി ചിറപ്പാടം, തിരുവാർപ്പിൽ ചെങ്ങളം ഊസ്മാൻകവലക്കു സമീപം കീറ്റുപാടം, മോർകാട്ട്പാടം തുടങ്ങി വിവിധ പാടശേഖരങ്ങളിലും നികത്തൽ തകൃതിയായി നടക്കുന്നു. ചെങ്ങളം ഭാഗത്ത് കുമരകം റോഡിനിരുവശത്തും ഉപയോഗശൂന്യമായ വസ്തുക്കൾ ഇട്ടാണ് നിലംനികത്ത്. ഇത് പരിസരമലിനീകരണത്തിനും കാരണമായി.
പാഴ്വസ്തുക്കളിൽ നിന്നും വ്യാപിക്കുന്ന റേഡിയേഷൻ മൂലമുള്ള മലിനീകരണം ഗുരുതരമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കേരള കർഷകസംഘം നേതാക്കളായ സി.പി. ബാഹുലേയൻ, എം.എൻ. മുരളീധരൻ, വി.സി.അഭിലാഷ് എന്നിവർ നിലംനികത്തുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും, കൃഷി, റവന്യു ഉദ്യോഗസ്ഥൻമാർക്ക് പരാതി നൽകിയതിനെതുടർന്ന് അധികൃതർ നടപടി ആരംഭിച്ചു.
കുമരകം 11-ാം വാർഡിൽ മീൻ വളർത്തലിന്റെ പേരിലാണ് കുഴികണ്ടം, നാല്പതിൽചിറ പാടം നികത്തുന്നത്. കുമരകം ആറാം വാർഡിൽ കണ്ണാടിച്ചാൽ പാലത്തിനു സമീപം കോന്നങ്കേരി ചിറപ്പാടം, തിരുവാർപ്പിൽ ചെങ്ങളം ഊസ്മാൻകവലക്കു സമീപം കീറ്റുപാടം, മോർകാട്ട്പാടം തുടങ്ങി വിവിധ പാടശേഖരങ്ങളിലും നികത്തൽ തകൃതിയായി നടക്കുന്നു. ചെങ്ങളം ഭാഗത്ത് കുമരകം റോഡിനിരുവശത്തും ഉപയോഗശൂന്യമായ വസ്തുക്കൾ ഇട്ടാണ് നിലംനികത്ത്. ഇത് പരിസരമലിനീകരണത്തിനും കാരണമായി.
പാഴ്വസ്തുക്കളിൽ നിന്നും വ്യാപിക്കുന്ന റേഡിയേഷൻ മൂലമുള്ള മലിനീകരണം ഗുരുതരമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കേരള കർഷകസംഘം നേതാക്കളായ സി.പി. ബാഹുലേയൻ, എം.എൻ. മുരളീധരൻ, വി.സി.അഭിലാഷ് എന്നിവർ നിലംനികത്തുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും, കൃഷി, റവന്യു ഉദ്യോഗസ്ഥൻമാർക്ക് പരാതി നൽകിയതിനെതുടർന്ന് അധികൃതർ നടപടി ആരംഭിച്ചു.