എ.പി. അരുൺ
കൊടുങ്ങൂർ: ഒരു ദേശത്തെ ജനങ്ങൾ ഒന്നടങ്കം കാത്തിരുന്ന ഐവർകളിയെന്ന അനുഷ്ഠാനം കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ കളിത്തട്ടിൽ വീണ്ടും പുനർജനിച്ചു അതും 36 വർഷങ്ങൾക്കു ശേഷം.
കേട്ടറിഞ്ഞ പുതു തലമുറയും കണ്ടറിഞ്ഞ പഴയ തലമുറയും ഒരേ ആകാംഷയോടെ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ കളിത്തട്ടിനു ചറ്റും നെരത്തെ എത്തിയിരുന്നു. കൊന്പുകുത്തി ഐവർകളി സംഘമാണ് നാളുകൾക്കു ശേഷം കൊടുങ്ങൂരിലെ കളിത്തട്ടിൽ ചുവടുവച്ചത്.
വേഷംകൊണ്ടും ചുവടുകൾകൊണ്ടും കളിരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഐവർകളി. തറ്റുടുത്തു അതിനുമേൽ പട്ടുചുറ്റി ഭസ്മവും പൂവും ചൂടിയാണ് 10 പേരുള്ള സംഘം ചുവടുവച്ചത്. അകന്പടിക്ക് ശംഖും ചെണ്ടയും ഇലത്താളവും. നടുവിൽ കത്തിച്ച വിളക്കിന് മുന്നിൽ ദേവി സ്തുതികൾ ഉരുവിട്ടാണ് അവർ ചുവടുവെച്ചത്. കാളി ഭക്തനായ കർണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്ര വേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ പാണ്ഡവർക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ചു കോടുത്തതാണ് ഈ അനുഷ്ടാനമെന്നാണ് ഐതിഹ്യം.
ഗംഗാധരൻ വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഒരു വർഷം നീണ്ട ചിട്ടയായ ഒരുക്കങ്ങൾക്ക് ശേഷമാണ് ഐവർ കളിയുടെ ചുവടുകലെടുത്തത്. മനപ്പാഠമാക്കിയ ദേവിസ്തുതികൾ 10 പേരും ഒരേ താളത്തിൽ ചോല്ലിയാടി. ഇടയ്ക്ക് ചെത്തിയോരുക്കിയ കോലുകൾ ഉപയോഗിച്ച് ചടുലവേഗത്തിൽ ചുവടുകൾ വച്ചപ്പോൾ കാഴ്ചക്കാർ അന്പരന്നു. അത്രമേൽ കയ്യടക്കവും മെയ്വഴക്കവും 10 പേർക്കുമുണ്ടായിരുന്നു.
നേരത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഉത്രം നാളിലായിരുന്നു ഐവർകളി അരങ്ങേറിയിരുന്നത്.
വരും വർഷങ്ങളിൽ ഇത് മുടങ്ങാതെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ഉപദേശകസമിതി. അങ്ങനെ വർഷങ്ങൾക്കു മുൻപ് നിന്നുപോയ ഐവർകളിയെ ആവേശത്തോടെ ജനങ്ങൾ നെഞ്ചേറ്റി . ചടുല താളങ്ങളും ദേവീ സ്തുതികളും മനസ്സിലേടറ്റിയാണ് അവർ കളിത്തട്ട് തറയോടു വിടപറഞ്ഞത്
കൊടുങ്ങൂർ: ഒരു ദേശത്തെ ജനങ്ങൾ ഒന്നടങ്കം കാത്തിരുന്ന ഐവർകളിയെന്ന അനുഷ്ഠാനം കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ കളിത്തട്ടിൽ വീണ്ടും പുനർജനിച്ചു അതും 36 വർഷങ്ങൾക്കു ശേഷം.
കേട്ടറിഞ്ഞ പുതു തലമുറയും കണ്ടറിഞ്ഞ പഴയ തലമുറയും ഒരേ ആകാംഷയോടെ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ കളിത്തട്ടിനു ചറ്റും നെരത്തെ എത്തിയിരുന്നു. കൊന്പുകുത്തി ഐവർകളി സംഘമാണ് നാളുകൾക്കു ശേഷം കൊടുങ്ങൂരിലെ കളിത്തട്ടിൽ ചുവടുവച്ചത്.
വേഷംകൊണ്ടും ചുവടുകൾകൊണ്ടും കളിരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഐവർകളി. തറ്റുടുത്തു അതിനുമേൽ പട്ടുചുറ്റി ഭസ്മവും പൂവും ചൂടിയാണ് 10 പേരുള്ള സംഘം ചുവടുവച്ചത്. അകന്പടിക്ക് ശംഖും ചെണ്ടയും ഇലത്താളവും. നടുവിൽ കത്തിച്ച വിളക്കിന് മുന്നിൽ ദേവി സ്തുതികൾ ഉരുവിട്ടാണ് അവർ ചുവടുവെച്ചത്. കാളി ഭക്തനായ കർണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്ര വേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ പാണ്ഡവർക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ചു കോടുത്തതാണ് ഈ അനുഷ്ടാനമെന്നാണ് ഐതിഹ്യം.
ഗംഗാധരൻ വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഒരു വർഷം നീണ്ട ചിട്ടയായ ഒരുക്കങ്ങൾക്ക് ശേഷമാണ് ഐവർ കളിയുടെ ചുവടുകലെടുത്തത്. മനപ്പാഠമാക്കിയ ദേവിസ്തുതികൾ 10 പേരും ഒരേ താളത്തിൽ ചോല്ലിയാടി. ഇടയ്ക്ക് ചെത്തിയോരുക്കിയ കോലുകൾ ഉപയോഗിച്ച് ചടുലവേഗത്തിൽ ചുവടുകൾ വച്ചപ്പോൾ കാഴ്ചക്കാർ അന്പരന്നു. അത്രമേൽ കയ്യടക്കവും മെയ്വഴക്കവും 10 പേർക്കുമുണ്ടായിരുന്നു.
നേരത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഉത്രം നാളിലായിരുന്നു ഐവർകളി അരങ്ങേറിയിരുന്നത്.
വരും വർഷങ്ങളിൽ ഇത് മുടങ്ങാതെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ഉപദേശകസമിതി. അങ്ങനെ വർഷങ്ങൾക്കു മുൻപ് നിന്നുപോയ ഐവർകളിയെ ആവേശത്തോടെ ജനങ്ങൾ നെഞ്ചേറ്റി . ചടുല താളങ്ങളും ദേവീ സ്തുതികളും മനസ്സിലേടറ്റിയാണ് അവർ കളിത്തട്ട് തറയോടു വിടപറഞ്ഞത്