ന്യൂഡൽഹി: മധ്യപ്രദേശ് പ്രൊഫഷണൽ എക്സാമിനേഷൻ ബോർഡിന്റെ(വ്യാപം) മെഡിക്കൽ എൻട്രൻസ് പരീക്ഷ ജയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തു തങ്ങളെ സമീപിച്ച ഇടനിലക്കാർ മരിച്ചെന്നു വിദ്യാർഥികൾ നുണപറഞ്ഞ 90 കേസുകളുണ്ടെന്നു സിബിഐ.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണു വിദ്യാർഥികൾക്കു പകരം പരീക്ഷയെഴുതിയത്. വിദ്യാർഥികളെ സമീപിച്ച ഇടനിലക്കാരനാണ് ഇവരെ നിയോഗിച്ചത്. അതിനാൽ, പരീക്ഷയെഴുതിയത് ആരാണെന്നു വിദ്യാർഥികൾ അറിഞ്ഞില്ല. എന്നാൽ, ഓൺലൈൻ അപേക്ഷയിൽ വിദ്യാർഥികൾ സമർപ്പിച്ച ഫോട്ടോയിൽ രൂപവ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അഴിമതി പുറത്തുവന്നപ്പോൾ പരേതരായ 96 പേരുടെ വിവരങ്ങൾ വിദ്യാർഥികൾ അന്വേഷണസംഘത്തിനോടു പറഞ്ഞു. ഇടനിലക്കാരൻ പറഞ്ഞുപഠിപ്പിച്ചതുപോലെയാണു വിദ്യാർഥികൾ മൊഴി നല്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണു വിദ്യാർഥികൾക്കു പകരം പരീക്ഷയെഴുതിയത്. വിദ്യാർഥികളെ സമീപിച്ച ഇടനിലക്കാരനാണ് ഇവരെ നിയോഗിച്ചത്. അതിനാൽ, പരീക്ഷയെഴുതിയത് ആരാണെന്നു വിദ്യാർഥികൾ അറിഞ്ഞില്ല. എന്നാൽ, ഓൺലൈൻ അപേക്ഷയിൽ വിദ്യാർഥികൾ സമർപ്പിച്ച ഫോട്ടോയിൽ രൂപവ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അഴിമതി പുറത്തുവന്നപ്പോൾ പരേതരായ 96 പേരുടെ വിവരങ്ങൾ വിദ്യാർഥികൾ അന്വേഷണസംഘത്തിനോടു പറഞ്ഞു. ഇടനിലക്കാരൻ പറഞ്ഞുപഠിപ്പിച്ചതുപോലെയാണു വിദ്യാർഥികൾ മൊഴി നല്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.