+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബസ് സ്റ്റാന്‍ഡ് കവാടത്തിലെ അപകടങ്ങള്‍: റൂട്ട് പരിഷ്‌കരിക്കണമെന്ന് ആവശ്യം

പാലാ: രാമപുരം, ഉഴവൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ സമാന്തര റോഡിലൂടെ കിഴതടിയൂര്‍ ജംഗ്ഷനിലെത്തി കെഎസ്ആര്‍ടിസി വഴി ടൗണ്‍ ബസ് സ്റ്റാന്‍ഡിലെത്തണമെന്ന ആ
ബസ് സ്റ്റാന്‍ഡ് കവാടത്തിലെ അപകടങ്ങള്‍: റൂട്ട് പരിഷ്‌കരിക്കണമെന്ന് ആവശ്യം
പാലാ: രാമപുരം, ഉഴവൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ സമാന്തര റോഡിലൂടെ കിഴതടിയൂര്‍ ജംഗ്ഷനിലെത്തി കെഎസ്ആര്‍ടിസി വഴി ടൗണ്‍ ബസ് സ്റ്റാന്‍ഡിലെത്തണമെന്ന ആവശ്യമുയരുന്നു.
രാമപുരം, ഉഴവൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഇപ്പോള്‍ കുരിശുപള്ളി ജംഗ്ഷന്‍ വഴിയെത്തിയാണ് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. മറ്റു റൂട്ടുകളില്‍ നിന്നെത്തുന്ന ബസുകള്‍ സ്‌റ്റേഡിയം ജംഗ്ഷനിലെത്തി റിവര്‍വ്യൂ റോഡു വഴിയാണ് ടൗണ്‍ ബസ് സ്റ്റാന്‍ഡിലെത്തുന്നത്.
ഉഴവൂര്‍, രാമപുരം ബസുകള്‍ നേരിട്ട് ടൗണ്‍ സ്റ്റാന്‍ഡില്‍ കയറുന്നതു മൂലം ഈ കവാടം അപകടമേഖലയായി മാറിക്കഴിഞ്ഞു. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരം കാരണമാണ് അപകടം തുടര്‍ക്കഥയാവുന്നതെന്ന ആക്ഷേപം ശക്തമാണ്. രാമപുരം, ഉഴവൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ സിവില്‍ സ്റ്റേഷനു സമീപം സമാന്തരപാതയിലൂടെ കിഴതടിയൂര്‍ ജംഗ്ഷനിലെത്തി കെഎസ്ആര്‍ടിസി, സ്റ്റേഡിയം ജംഗ്ഷന്‍ വഴി റിവര്‍വ്യൂ റോഡിലൂടെ എത്തി ടൗണ്‍ ബസ് സ്റ്റാൻഡിലെത്തിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ റൂട്ടില്‍ സർവീസ് നടത്താന്‍ സ്വകാര്യ ബസ് അസോസിയേഷനും തയാറാണെന്ന് കാണിച്ച് അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും ട്രാഫിക് ഉപദേശക സമിതിയോ നഗരസഭയോ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സമാന്തര റോഡിലൂടെ ബസുകള്‍ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.