+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറ്റിലും മഴയിലും ദേശീയപാതയിലേക്ക് മരം ഒടിഞ്ഞുവീണു: അപകടം ഒഴിവായി

കാഞ്ഞിരപ്പള്ളി: മിനി സിവില്‍സ്റ്റേഷനു സമീപം ദേശീയപാത 183ലേക്ക് മരം ഒടിഞ്ഞു വീണു. വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചോടെയുണ്ടായ ശക്തമായ കാറ്റിലും മഴയ
കാറ്റിലും മഴയിലും ദേശീയപാതയിലേക്ക്  മരം ഒടിഞ്ഞുവീണു: അപകടം ഒഴിവായി
കാഞ്ഞിരപ്പള്ളി: മിനി സിവില്‍സ്റ്റേഷനു സമീപം ദേശീയപാത 183ലേക്ക് മരം ഒടിഞ്ഞു വീണു. വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ നിന്നിരുന്ന കാറ്റാടി മരം ഒടിഞ്ഞ് മിനി സിവില്‍സ്റ്റേഷനു സമീപം ദേശീയപാതയില്‍ നിന്നിരുന്ന വാകമരത്തിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈന്‍ തകര്‍ത്ത് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. രണ്ട് വൈദ്യുതി തൂണുകളും തകര്‍ന്നു.
മിനി സിവില്‍സ്റ്റേഷനു സമീപം കച്ചവടം നടത്തിയിരുന്നു ഓട്ടോറിക്ഷയുടെയും പെട്ടിക്കടയുടെയും മുകളിലേക്കും മരം വീണു. മരം ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് സമീപത്തു നിന്നവര്‍ ഓടി മാറിയതിനാല്‍ ആളപായം ഒഴിവായി. പഞ്ചായത്തംഗങ്ങളായ സുബിന്‍ സലിം, റിജോ വാളാന്തറ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ പുറകില്‍ മരത്തിന്‍റെ ശിഖരങ്ങള്‍ അടിച്ചെങ്കിലും തലനാരിഴക്ക് അപകടം ഒഴിവായി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കാഞ്ഞിരപ്പള്ളി പോലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.