ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയുടെ സംസ്കാരം ഭീഷണിയിലാണെന്ന് ലോകത്തെ പ്രമുഖ സർവകലാശാലകളിലെ 400ഓളം അധ്യാപകരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സംയുക്ത പ്രസ്താവന.
സർവകലാശാലയിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ സ്വതന്ത്രമായി ചിന്തിക്കാനും ചർച്ച ചെയ്യാനും സാധിക്കുന്നജെഎൻയുവിന്റെ തനതു സംസ്കാരം അപകടത്തിലാക്കുന്നതാണെന്ന് ഇവർ വൈസ് ചാൻസ്ലർ ജഗദീഷ് കുമാറിന് എഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണമിക്സ്,യേൽ, ന്യൂയോർക്ക്, ഹാർവാർഡ്, കേംബ്രിഡ്ജ് എന്നീ ലോകപ്രശശ്ത സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യഭ്യാസ വിദഗ്ധരും അധ്യാപകരുമാണ് കത്തെഴുതിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് രൂപംകൊടുത്തജെഎൻയുവിന്റെ അക്കാഡമിക് സംസ്കാരം ഭീഷണി നേരിടുകയാണെന്ന് കത്തിൽ പറയുന്നു.
ജെഎൻയുവിൽ സമീപകാലത്തായി നടന്നുവരുന്ന സംഭവങ്ങളിൽ തങ്ങൾക്ക് ഞെട്ടലും ആശങ്കയുമുണ്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർവകലാശാലയുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അധികൃതർ എത്രയും വേഗം ഇടപെടണം. സർവ്വകലാശാല മികച്ച ഗവേഷകർ, അധ്യാപകർ, പ്രഫഷണൽ തുടങ്ങിയവർക്ക് രൂപംകൊടുക്കുന്നത് നിലവിലുള്ള സംവിധാനത്തിന്റെ ഫലമാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. സർവകലാശാലയുടെ തുറന്ന സംവാദങ്ങൾ സംഘടിപ്പിക്കാനും വിയോജിക്കാനും ഉള്ള സ്വതന്ത്രാധികാരം മനപ്പൂർവം തകർക്കപ്പെട്ടുവെന്നത് ഞെട്ടിക്കുന്നതാണ്. അധ്യാപകരുടെ ശന്പളം വെട്ടിക്കുറയ്ക്കുന്ന നടപടികൾ വർധിച്ചു. അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. അവസാനമായി പ്രവേശന നടപടികളുണ്ടാക്കിയ മാറ്റം എംഫിൽ, ഗവേഷണ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി. പൊതു വിദ്യാഭ്യാസത്തെ ഇത്തരത്തിൽ ആക്രമിക്കുന്നത് ജെഎൻയു പോലുള്ള സർവകലാശാലകളിൽ വിദ്യാഭ്യാസം നേടാനുള്ള ഇന്ത്യയിലെ പാർശ്വവ്തകരിക്കപ്പെട്ട വിഭാഗങ്ങളുടെ അവസരം ഇല്ലാതാക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സർവകലാശാലയിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ സ്വതന്ത്രമായി ചിന്തിക്കാനും ചർച്ച ചെയ്യാനും സാധിക്കുന്നജെഎൻയുവിന്റെ തനതു സംസ്കാരം അപകടത്തിലാക്കുന്നതാണെന്ന് ഇവർ വൈസ് ചാൻസ്ലർ ജഗദീഷ് കുമാറിന് എഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണമിക്സ്,യേൽ, ന്യൂയോർക്ക്, ഹാർവാർഡ്, കേംബ്രിഡ്ജ് എന്നീ ലോകപ്രശശ്ത സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യഭ്യാസ വിദഗ്ധരും അധ്യാപകരുമാണ് കത്തെഴുതിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് രൂപംകൊടുത്തജെഎൻയുവിന്റെ അക്കാഡമിക് സംസ്കാരം ഭീഷണി നേരിടുകയാണെന്ന് കത്തിൽ പറയുന്നു.
ജെഎൻയുവിൽ സമീപകാലത്തായി നടന്നുവരുന്ന സംഭവങ്ങളിൽ തങ്ങൾക്ക് ഞെട്ടലും ആശങ്കയുമുണ്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർവകലാശാലയുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അധികൃതർ എത്രയും വേഗം ഇടപെടണം. സർവ്വകലാശാല മികച്ച ഗവേഷകർ, അധ്യാപകർ, പ്രഫഷണൽ തുടങ്ങിയവർക്ക് രൂപംകൊടുക്കുന്നത് നിലവിലുള്ള സംവിധാനത്തിന്റെ ഫലമാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. സർവകലാശാലയുടെ തുറന്ന സംവാദങ്ങൾ സംഘടിപ്പിക്കാനും വിയോജിക്കാനും ഉള്ള സ്വതന്ത്രാധികാരം മനപ്പൂർവം തകർക്കപ്പെട്ടുവെന്നത് ഞെട്ടിക്കുന്നതാണ്. അധ്യാപകരുടെ ശന്പളം വെട്ടിക്കുറയ്ക്കുന്ന നടപടികൾ വർധിച്ചു. അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. അവസാനമായി പ്രവേശന നടപടികളുണ്ടാക്കിയ മാറ്റം എംഫിൽ, ഗവേഷണ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കി. പൊതു വിദ്യാഭ്യാസത്തെ ഇത്തരത്തിൽ ആക്രമിക്കുന്നത് ജെഎൻയു പോലുള്ള സർവകലാശാലകളിൽ വിദ്യാഭ്യാസം നേടാനുള്ള ഇന്ത്യയിലെ പാർശ്വവ്തകരിക്കപ്പെട്ട വിഭാഗങ്ങളുടെ അവസരം ഇല്ലാതാക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.