കേളകം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും മലയോരത്ത് വ്യാപക കൃഷിനാശം.
കുണ്ടേരി, കണിച്ചാർ, കൊളക്കാട് മേഖലകളിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. തുണ്ടിയിൽ സ്കറിയുടെ വീടിനു മുകളിൽ മരമൊടിഞ്ഞു വീണ് വീടിനു നാശനഷ്ടമുണ്ടായി.
വിലങ്ങുപാറ ജോസ്, ഷിന്റോ, സെബാസ്റ്റ്യൻ, കളപ്പുരയ്ക്കൽ സേവ്യർ, സജി എന്നിവരുടെ റബർ, വാഴ, കശുമാവ് എന്നിവ കാറ്റിൽ നശിച്ചു. ചൊവ്വാഴ്ച രാത്രി തകരാറിലായ വൈദ്യുതി ബന്ധം ബുധനാഴ്ച രാവിലെ മാത്രമാണ് പുനഃസ്ഥാപിക്കാനായത്. വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുമായിട്ടില്ല.
കുണ്ടേരി, കണിച്ചാർ, കൊളക്കാട് മേഖലകളിലാണ് വ്യാപകമായ കൃഷി നാശമുണ്ടായത്. തുണ്ടിയിൽ സ്കറിയുടെ വീടിനു മുകളിൽ മരമൊടിഞ്ഞു വീണ് വീടിനു നാശനഷ്ടമുണ്ടായി.
വിലങ്ങുപാറ ജോസ്, ഷിന്റോ, സെബാസ്റ്റ്യൻ, കളപ്പുരയ്ക്കൽ സേവ്യർ, സജി എന്നിവരുടെ റബർ, വാഴ, കശുമാവ് എന്നിവ കാറ്റിൽ നശിച്ചു. ചൊവ്വാഴ്ച രാത്രി തകരാറിലായ വൈദ്യുതി ബന്ധം ബുധനാഴ്ച രാവിലെ മാത്രമാണ് പുനഃസ്ഥാപിക്കാനായത്. വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുമായിട്ടില്ല.