കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനും ജീവിത സുരക്ഷയ്ക്കായി ഭരണകൂടം ചെയ്യേണ്ട വിവിധ കാര്യങ്ങൾ ചെയ്യാനും സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കണ്ണൂർ കളക്ടറേറ്റിന് മുന്പിൽ ആറളം ഫാം മേഖല കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുമ്പോൾ ഭരണകൂടം നോക്കുകുത്തിയെപ്പോലെയിരിക്കുകയാണ്. ആനയുടെ ആക്രമണത്തിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമ്പോൾ ആ കുടുംബത്തിന് ആശ്വാസം നല്കാനും സർക്കാർ സഹായം നല്കാനും വകുപ്പ് മന്ത്രി പോലും തയാറായി മുന്നോട്ടു വരുന്നില്ല. പട്ടികവർഗ വികസന വകുപ്പ് കൂടുതൽ പ്രതിബന്ധതയോടെ നടപടികൾ സ്വീകരിക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. വി.ടി.തോമസ്, കെ.ജെ. തോമസ്, പി.സി സോണി, കെ.ടി. ജോസഫ്, പി.ജാനു, പി.കെ.കരുണാകരൻ, എം ഭാസ്ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുമ്പോൾ ഭരണകൂടം നോക്കുകുത്തിയെപ്പോലെയിരിക്കുകയാണ്. ആനയുടെ ആക്രമണത്തിൽ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുമ്പോൾ ആ കുടുംബത്തിന് ആശ്വാസം നല്കാനും സർക്കാർ സഹായം നല്കാനും വകുപ്പ് മന്ത്രി പോലും തയാറായി മുന്നോട്ടു വരുന്നില്ല. പട്ടികവർഗ വികസന വകുപ്പ് കൂടുതൽ പ്രതിബന്ധതയോടെ നടപടികൾ സ്വീകരിക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. വി.ടി.തോമസ്, കെ.ജെ. തോമസ്, പി.സി സോണി, കെ.ടി. ജോസഫ്, പി.ജാനു, പി.കെ.കരുണാകരൻ, എം ഭാസ്ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.