പാറ്റ്ന: ക്ലറിക്കൽ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ചെയർമാൻ സുധീർകുമാറിനെയും ബന്ധുക്കളായ നാലുപേരെയും പ്രത്യേക അന്വേഷണ സംഘം ഇന്നല അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽനിന്നാണ് സുധീർകുമാർ അറസ്റ്റിലായത്.
സുധീർകുമാറിനെ അറസ്റ്റ് ചെയ്തതിൽ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. വാറന്റില്ലാതെയായിരുന്നു അറസ്റ്റ്. അന്വേഷണം സ്വതന്ത്രവും നീതിപൂർവകവുമാക്കാൻ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കേസ് നടത്തിപ്പിന്റെ ചെലവ് അസോസിയേഷൻ വഹിക്കുമെന്നും ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ബിഹാർ ഘടകം സെക്രട്ടറി വിവേക് സിംഗ് പറഞ്ഞു. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധീർകുമാറിനെ അറസ്റ്റ് ചെയ്തതെന്നു പാറ്റ്ന സോണൽ പോലീസ് ഇസ്പെക്ടർ ജനറൽ എൻ.എച്ച്. ഖാൻ പ്രതികരിച്ചു.
ചോദ്യപേപ്പറുകൾ ചോർന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി പി.കെ. ഠാക്കുർ, ചീഫ് സെക്രട്ടറി എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഫെബ്രുവരി എട്ടിന് പരീക്ഷ റദ്ദാക്കി. രണ്ടു ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം വരെ ഉദ്യോഗാർഥികളിൽനിന്നു വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് എസ്എടിയുടെ അന്വേഷണത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ബിഎസ്എസ്സി കമ്മീഷൻ സെക്രട്ടറി പരമേശ്വർ റാം, ഓഫീസ് ജീവനക്കാരൻ എന്നിവർ പോലീസ് പിടിയിലായിട്ടുണ്ട്.
സുധീർകുമാറിനെ അറസ്റ്റ് ചെയ്തതിൽ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. വാറന്റില്ലാതെയായിരുന്നു അറസ്റ്റ്. അന്വേഷണം സ്വതന്ത്രവും നീതിപൂർവകവുമാക്കാൻ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കേസ് നടത്തിപ്പിന്റെ ചെലവ് അസോസിയേഷൻ വഹിക്കുമെന്നും ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ബിഹാർ ഘടകം സെക്രട്ടറി വിവേക് സിംഗ് പറഞ്ഞു. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധീർകുമാറിനെ അറസ്റ്റ് ചെയ്തതെന്നു പാറ്റ്ന സോണൽ പോലീസ് ഇസ്പെക്ടർ ജനറൽ എൻ.എച്ച്. ഖാൻ പ്രതികരിച്ചു.
ചോദ്യപേപ്പറുകൾ ചോർന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി പി.കെ. ഠാക്കുർ, ചീഫ് സെക്രട്ടറി എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഫെബ്രുവരി എട്ടിന് പരീക്ഷ റദ്ദാക്കി. രണ്ടു ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം വരെ ഉദ്യോഗാർഥികളിൽനിന്നു വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് എസ്എടിയുടെ അന്വേഷണത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ബിഎസ്എസ്സി കമ്മീഷൻ സെക്രട്ടറി പരമേശ്വർ റാം, ഓഫീസ് ജീവനക്കാരൻ എന്നിവർ പോലീസ് പിടിയിലായിട്ടുണ്ട്.