മുംബൈ: മുംബൈ നഗരസഭയിലെ രണ്ടു സ്വതന്ത്ര കൗൺസിലർമാർ ശിവസേനയിൽ ചേർന്നു. ഇതോടെ 227 അംഗ കൗൺസിലിൽ ശിവസേനയ്ക്ക് 86 പേരായി. സ്നേഹൽ മോറെ(വിഖ്രോളി), തുളസിറാം ഷിൻഡെ(ദിൻഡോഷി) എന്നിവരാണ് ശിവസേനയിൽ ചേർന്നത്.
ബിജെപിക്ക് 82 പേരാണുള്ളത്. ബിജെപിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. രണ്ടു പേർ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.ഭരിക്കാൻ 114 പേരുടെ പിന്തുണ ആർക്കും ഉറപ്പില്ലാത്ത സാഹചര്യത്തിൽ മുംബൈയിൽ അനിശ്ചിതത്വം തുടരുകയാണ്. ശിവസേന-ബിജെപി സഖ്യമല്ലാതെ വേറെ വഴിയില്ലെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മേയർസ്ഥാനം വിട്ടുകൊടുക്കാൻ ശിവസേന തയാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ശിവസേനാ കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം ഉദ്ധവ് താക്കറെ വിളിച്ചുചേർത്തിട്ടുണ്ട്.
ബിജെപിക്ക് 82 പേരാണുള്ളത്. ബിജെപിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. രണ്ടു പേർ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.ഭരിക്കാൻ 114 പേരുടെ പിന്തുണ ആർക്കും ഉറപ്പില്ലാത്ത സാഹചര്യത്തിൽ മുംബൈയിൽ അനിശ്ചിതത്വം തുടരുകയാണ്. ശിവസേന-ബിജെപി സഖ്യമല്ലാതെ വേറെ വഴിയില്ലെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മേയർസ്ഥാനം വിട്ടുകൊടുക്കാൻ ശിവസേന തയാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ശിവസേനാ കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം ഉദ്ധവ് താക്കറെ വിളിച്ചുചേർത്തിട്ടുണ്ട്.