+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഖിലേന്ത്യാവോളി: ഐഒബിക്ക് ജയം

വടകര: ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അഖിലേന്ത്യാ വോളിയിൽ ഐഒബി ചെന്നൈക്ക് വിജയം. പൂൾ ബിയിൽ നടന്ന ആവേശകരമായ മത്സരത്തി
അഖിലേന്ത്യാവോളി: ഐഒബിക്ക് ജയം
വടകര: ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അഖിലേന്ത്യാ വോളിയിൽ ഐഒബി ചെന്നൈക്ക് വിജയം. പൂൾ ബിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ഇന്ത്യൻ റെയിൽവെയെയാണ് ഐഒബി പരാജയപ്പെടുത്തിയത്.
വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ഒട്ടേറെ സുന്ദര മൂഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയത്. അർജുന അവാർഡ് ജേതാവ് കപിൽദേവും ഇന്‍റർനാഷണൽ താരം ഉഗ്രപാണ്ഡ്യനും നടത്തിയ നീക്കങ്ങൾ വോളിബോൾ പ്രേമികൾക്കു നല്ല വിരുന്നായി. ഉഗ്രപാണ്ഡ്യന്‍റെ സർവോടെ തുടങ്ങിയ മത്സരത്തിൽ ഐഒബി ചെന്നൈ തന്നെയാണ് സ്കോർബോർഡ് ചലിപ്പിച്ചത്. സീനിയർ ഇന്ത്യൻതാരം നവീൻരാജിന്‍റെയും ആനന്ദ്രാജിയുടെയും സ്മാഷുകൾക്കു മുന്നിൽ റെയിൽവേ പതറി. ഐഒബിയുടെ പിഴവുകൾ മുതലാക്കിയ റെയിൽവെ പിന്നാലെ എത്തി. സീനിയർ ഇന്ത്യൻതാരങ്ങളായ റെയിൽവേയുടെ പ്രഭാകരനും ക്യാപ്റ്റൻ കരണ്‍ ചൗധരിയും ഫോമിലേക്ക് ഉയർന്നതോടെ കളിയുടെ ഗതി മാറിമറിഞ്ഞു. നേരത്തെ നടന്ന വനിതാ മത്സരത്തിൽ വെസ്റ്റേണ്‍ റെയിൽവേ തുടർച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി.
ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് സായി ഇന്ത്യയെയാണ് ഇവർ തോൽപിച്ചത്. ആതിരയുടെയും അനുശ്രീയുടെയും മല്ലിക ഷെട്ടിയുടെയും തകർപ്പൻ സ്മാഷുകൾക്കു മുന്നിൽ സായി താരങ്ങൾ പതറി. പൊരുതാൻ എതിരാളികൾക്ക് അവസരം കൊടുക്കാത്ത വിധം റെയിൽവേ ആധിപത്യം പുലർത്തി.