മാനന്തവാടി: വെള്ളമുണ്ട എയുപി സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് വി.എം. മുരളീധരനെ പുറത്താക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവായി.
മാനേജർ എന്ന നിലയിൽ മുരളീധരന്റെ പ്രവർത്തനങ്ങൾ അനുചിതമാണെന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഉപ ഡയറ്കടറുടെ നടപടി. അനുമതിയില്ലാതെ വിദ്യാലയം കഴിഞ്ഞ ദിവസം പൂട്ടിയിട്ടതും മാനേജർക്ക് എതിരായ നടപടിക്ക് കാരണമായി. വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പിനും അപമാനകരമായി പ്രവർത്തിക്കുന്നതിനാൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് അനുസൃതമായി മുരളീധരനെ മാനേജർ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നുവെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവിൽ. വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദേശങ്ങൾ നിരന്തരം അവഗണിക്കുകയാണെന്നും അധ്യാപകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും മുരളീധരനെതിരെ പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ് അയച്ച നോട്ടീസിനു മാനേജർ തൃപ്തികരമായ മറുപടി നൽകിയിരുന്നില്ല.
ഇതേത്തുടർന്ന് ആരോപണങ്ങളിൽ മാനേജരുടെ വാദം കേൾക്കുന്നതിനു ഏപ്രിൽ 18ന് ഹിയറിംഗ് നിശ്ചയിച്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതിയില്ലാതെ ഏപ്രിൽ ഒന്നിനു വിദ്യാലയം അടച്ചിട്ടത്. പ്രധാനാധ്യാപികയുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരനെ മാനേജർ പദവിയിൽനിന്നു നീക്കിയത്.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് മുരളീധരൻ. പ്രഥമാധ്യാപിക വിരമിച്ച ഒഴിവിൽ പുതിയ ആൾ ചുമതലയേറ്റത് ചട്ടങ്ങൾ പാലിക്കാതെയും തന്നെ അറിയിക്കാതെയുമാണെന്ന് മുരളീധരൻ പറയുന്നു. മാനേജർ എന്ന നിലയിൽ വിദ്യാലയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കായതുകൊണ്ടാണ് നടപക്രമങ്ങൾ പാലിക്കാതെയുള്ള നിയമനത്തെ എതിർത്തതെന്നാന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മാനേജർ എന്ന നിലയിൽ മുരളീധരന്റെ പ്രവർത്തനങ്ങൾ അനുചിതമാണെന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഉപ ഡയറ്കടറുടെ നടപടി. അനുമതിയില്ലാതെ വിദ്യാലയം കഴിഞ്ഞ ദിവസം പൂട്ടിയിട്ടതും മാനേജർക്ക് എതിരായ നടപടിക്ക് കാരണമായി. വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പിനും അപമാനകരമായി പ്രവർത്തിക്കുന്നതിനാൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് അനുസൃതമായി മുരളീധരനെ മാനേജർ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നുവെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവിൽ. വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദേശങ്ങൾ നിരന്തരം അവഗണിക്കുകയാണെന്നും അധ്യാപകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും മുരളീധരനെതിരെ പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ് അയച്ച നോട്ടീസിനു മാനേജർ തൃപ്തികരമായ മറുപടി നൽകിയിരുന്നില്ല.
ഇതേത്തുടർന്ന് ആരോപണങ്ങളിൽ മാനേജരുടെ വാദം കേൾക്കുന്നതിനു ഏപ്രിൽ 18ന് ഹിയറിംഗ് നിശ്ചയിച്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതിയില്ലാതെ ഏപ്രിൽ ഒന്നിനു വിദ്യാലയം അടച്ചിട്ടത്. പ്രധാനാധ്യാപികയുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരനെ മാനേജർ പദവിയിൽനിന്നു നീക്കിയത്.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് മുരളീധരൻ. പ്രഥമാധ്യാപിക വിരമിച്ച ഒഴിവിൽ പുതിയ ആൾ ചുമതലയേറ്റത് ചട്ടങ്ങൾ പാലിക്കാതെയും തന്നെ അറിയിക്കാതെയുമാണെന്ന് മുരളീധരൻ പറയുന്നു. മാനേജർ എന്ന നിലയിൽ വിദ്യാലയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തനിക്കായതുകൊണ്ടാണ് നടപക്രമങ്ങൾ പാലിക്കാതെയുള്ള നിയമനത്തെ എതിർത്തതെന്നാന്നാണ് അദ്ദേഹത്തിന്റെ പക്ഷം.