വടകര: പർദ്ദ വിൽപ്പനയ്ക്കു പോയ ഇതരസംസ്ഥാന തൊഴിലാളിയെ കഴിഞ്ഞ ഒന്നാം തിയതി മുതൽ കാണാനില്ലെന്ന് സഹോദരൻ വടകര പോലിസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ സുലേമാൻ വില്ലേജിലെ നസീം (32) എന്ന യുവാവിനെയാണ് അഞ്ചുദിവസമായി കാണാനില്ലെന്ന പരാതിയുമായി സഹോദരൻ മെഹറാജ് പോലിസിനെ സമീപിച്ചത്.
വടകരയിലെ ലോഡ്ജിൽ നിന്ന് അഞ്ചുപേരോടൊപ്പം പർദ്ദയുമായി വിൽപ്പനയ്ക്കു പോയതായിരുന്നു. പേരാന്പ്ര ഭാഗത്തേക്കാണ് പോയതെന്ന് മറ്റുള്ളവർ പറയുന്നു. എഴുത്തും വായനയും അറിയാത്ത നസീമിന് മലയാളവും തീരെ വശമില്ല. ഒരാഴ്ച മുന്പ് മാത്രമാണ് ഇയാൾ വടകരയിൽ എത്തിയതെന്നും സഹോദരൻ പറയുന്നു. കാണാനില്ലെന്നറിഞ്ഞ് ഇദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളും ചൊവ്വാഴ്ച വടകരയിലെത്തിയതിനു ശേഷമാണ് പോലിസിൽ പരാതി നൽകിയത്.
വെള്ള നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് വേഷം. ഇടതു കണ്ണിന്റെ താഴെയായി മുറിവിന്റെ പാടുണ്ട്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ 9536472663 നന്പറിലോ ബന്ധപ്പെടണമെന്ന് സഹോദരൻ അഭ്യർഥിച്ചു.
വടകരയിലെ ലോഡ്ജിൽ നിന്ന് അഞ്ചുപേരോടൊപ്പം പർദ്ദയുമായി വിൽപ്പനയ്ക്കു പോയതായിരുന്നു. പേരാന്പ്ര ഭാഗത്തേക്കാണ് പോയതെന്ന് മറ്റുള്ളവർ പറയുന്നു. എഴുത്തും വായനയും അറിയാത്ത നസീമിന് മലയാളവും തീരെ വശമില്ല. ഒരാഴ്ച മുന്പ് മാത്രമാണ് ഇയാൾ വടകരയിൽ എത്തിയതെന്നും സഹോദരൻ പറയുന്നു. കാണാനില്ലെന്നറിഞ്ഞ് ഇദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളും ചൊവ്വാഴ്ച വടകരയിലെത്തിയതിനു ശേഷമാണ് പോലിസിൽ പരാതി നൽകിയത്.
വെള്ള നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് വേഷം. ഇടതു കണ്ണിന്റെ താഴെയായി മുറിവിന്റെ പാടുണ്ട്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ 9536472663 നന്പറിലോ ബന്ധപ്പെടണമെന്ന് സഹോദരൻ അഭ്യർഥിച്ചു.