കോഴിക്കോട്: കനോലികനാൽ വീതികൂട്ടാനുളള സർക്കാർ നടപടി കനാലിന്റെ കരയിൽ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള നീക്കമാണോയെന്ന് സംശയിക്കുന്നതായി പരിസ്ഥിതി പ്രവർത്തകൻ ടി.ശോഭീന്ദ്രൻ. നിലവിലുളള കനാൽ മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്നും വീതികൂട്ടേണ്ടതില്ലെന്നും അദേഹം പറഞ്ഞു.
ജനദ്രോഹപരമായി നടത്താൻ ഉദ്ദേശിക്കുന്ന കനോലികനാൽ വികസന പദ്ധതിക്കെതിരേ എട്ടുമുതൽ മുതലക്കുളം മൈതാനിയിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കും. കോട്ടൂളി തണ്ണീർത്തട പദ്ധതി സംരക്ഷിക്കുക, സരോവരത്തിലൂടെ മലാപ്പറന്പിക്കുപുതിയ കനാലിനുള്ള നീക്കം ഉപേക്ഷിക്കുക, ജലഗതാഗതത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കാനുള്ള നീക്കം തടയുക, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പ്രതിഷേധ സദസ് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. മൊയ്തു കണലാങ്കാടൻ, തായാട്ട് ബാലൻ, ടി.വി രാജൻ, അരവിന്ദാക്ഷൻ, ഷംസുദ്ദീൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജനദ്രോഹപരമായി നടത്താൻ ഉദ്ദേശിക്കുന്ന കനോലികനാൽ വികസന പദ്ധതിക്കെതിരേ എട്ടുമുതൽ മുതലക്കുളം മൈതാനിയിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കും. കോട്ടൂളി തണ്ണീർത്തട പദ്ധതി സംരക്ഷിക്കുക, സരോവരത്തിലൂടെ മലാപ്പറന്പിക്കുപുതിയ കനാലിനുള്ള നീക്കം ഉപേക്ഷിക്കുക, ജലഗതാഗതത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കാനുള്ള നീക്കം തടയുക, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പ്രതിഷേധ സദസ് എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. മൊയ്തു കണലാങ്കാടൻ, തായാട്ട് ബാലൻ, ടി.വി രാജൻ, അരവിന്ദാക്ഷൻ, ഷംസുദ്ദീൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.