ശ്രീനഗർ/പാലക്കാട് :ജമ്മുകാഷ്മീരിലെ ഷോപ്പിയാനിൽ സൈനികവാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ പാലക്കാട് സ്വദേശി ശ്രീജിത് ഉൾപ്പെടെ മൂന്നുസൈനികർക്കു വീരമൃത്യു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ലഫ്.കേണൽ മുകേഷ് ഝാ, മേജർ അമർദീപ് സിംഗ് എന്നിവരുൾപ്പെടെ അഞ്ചുസൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
ഷോപ്പിയാനിലെ ചിത്തോർഗാം മേഖലയിൽ തെരച്ചിലിനായി പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിനുനേരെ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
തെരച്ചിലിനായി എത്തിയതായിരുന്നു സൈനികർ. പെട്ടെന്നുണ്ടായ ആക്രമണത്തെത്തുടർന്നു സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറോളം വെടിവയ്പു നീണ്ടു. പ്രദേശവാസിയായ ജാനാ ബീഗത്തിന് ഇതിനിടെ വെടിയേൽക്കുകയായിരുന്നു.
പാലക്കാട് കോട്ടായി കോട്ടച്ചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയുംമകനാണു ഇരു പ ത്തിയെട്ടു കാരനായ ശ്രീജിത്. എട്ടുവർഷം മുമ്പു കരസേനയിൽ ചേർന്ന ശ്രീജിത്ത് രാജസ്ഥാനിൽ നിന്ന് കഴിഞ്ഞവർഷമാണു കാഷ്മീരിൽ എത്തിയത്. അവിവിവാഹിതനാണ്. കഴിഞ്ഞ സെപ്റ്റംബറിലാണു നാട്ടിൽ വന്നത്. അടുത്തമാസം 10ന് അവധിക്കു വരാനിരിക്കെയാണു ദുരന്തം. സഹോദരി: ശ്രീജ. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിൽ എത്തിക്കുമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഷോപ്പിയാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ ഏറ്റെടുത്തു. രക്ഷപ്പെട്ട ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി.
ഷോപ്പിയാനിലെ ചിത്തോർഗാം മേഖലയിൽ തെരച്ചിലിനായി പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിനുനേരെ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
തെരച്ചിലിനായി എത്തിയതായിരുന്നു സൈനികർ. പെട്ടെന്നുണ്ടായ ആക്രമണത്തെത്തുടർന്നു സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറോളം വെടിവയ്പു നീണ്ടു. പ്രദേശവാസിയായ ജാനാ ബീഗത്തിന് ഇതിനിടെ വെടിയേൽക്കുകയായിരുന്നു.
പാലക്കാട് കോട്ടായി കോട്ടച്ചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയുംമകനാണു ഇരു പ ത്തിയെട്ടു കാരനായ ശ്രീജിത്. എട്ടുവർഷം മുമ്പു കരസേനയിൽ ചേർന്ന ശ്രീജിത്ത് രാജസ്ഥാനിൽ നിന്ന് കഴിഞ്ഞവർഷമാണു കാഷ്മീരിൽ എത്തിയത്. അവിവിവാഹിതനാണ്. കഴിഞ്ഞ സെപ്റ്റംബറിലാണു നാട്ടിൽ വന്നത്. അടുത്തമാസം 10ന് അവധിക്കു വരാനിരിക്കെയാണു ദുരന്തം. സഹോദരി: ശ്രീജ. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിൽ എത്തിക്കുമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഷോപ്പിയാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ ഏറ്റെടുത്തു. രക്ഷപ്പെട്ട ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി.