മൊസൂൾ: രണ്ടു വർഷമായി ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂൾ എയർപോർട്ടും സമീപത്തെ സൈനികത്താവളവും ഇറാക്ക് സൈന്യം ഇന്നലെ തിരികെ പിടിച്ചു. അമേരിക്കൻ സൈനികരും പ്രാദേശിക പോരാളികളും ഇറാക്ക് സൈന്യത്തോടൊപ്പമുണ്ട്. യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും പിൻബലത്തോടെ നടത്തിയ നാലു മണിക്കൂർ ദീർഘിച്ച ആക്രമണത്തിനൊടുവിലാണ് സംയുക്ത സൈന്യം എയർപോർട്ട് പിടിച്ചത്.
സൈന്യം എയർപോർട്ടിൽ കടന്നെന്നും എൻജിനിയർമാർ റോഡുകൾ നന്നാക്കുകയാണെന്നും സ്കോർപിയോൺ റജിമെന്റ് കമാൻഡർ ഹിഷാം അബ്ദുൾ ഖാദെം പറഞ്ഞു. പടിഞ്ഞാറൻ മൊസൂൾ പിടിക്കാനുള്ള യുദ്ധം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൈഗ്രീസ് നദിയുടെ കിഴക്കേക്കരയിലുള്ള കിഴക്കൻ മൊസൂൾ ജനുവരിയിൽത്തന്നെ ഇറാക്കി സൈന്യം പിടിച്ചിരുന്നു.
പടിഞ്ഞാറൻ മൊസൂളിലേക്ക് നദിക്കു കുറുകെയുള്ള മുഴുവൻ പാലങ്ങളും തകർത്തനിലയിലാണ്. പടിഞ്ഞാറൻ മൊസൂളിലുള്ള ഐഎസ് ഭീകരരുടെ എണ്ണം വ്യക്തമല്ല. എന്നാൽ ഏഴരലക്ഷത്തോളം സാധാരണക്കാർ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഇവർക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മൊസൂൾ എയർപോർട്ട് പിടിക്കാനായി നടത്തിയ യുദ്ധത്തിൽ ഏതാനും അമേരിക്കൻ സൈനികർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
സൈന്യം എയർപോർട്ടിൽ കടന്നെന്നും എൻജിനിയർമാർ റോഡുകൾ നന്നാക്കുകയാണെന്നും സ്കോർപിയോൺ റജിമെന്റ് കമാൻഡർ ഹിഷാം അബ്ദുൾ ഖാദെം പറഞ്ഞു. പടിഞ്ഞാറൻ മൊസൂൾ പിടിക്കാനുള്ള യുദ്ധം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൈഗ്രീസ് നദിയുടെ കിഴക്കേക്കരയിലുള്ള കിഴക്കൻ മൊസൂൾ ജനുവരിയിൽത്തന്നെ ഇറാക്കി സൈന്യം പിടിച്ചിരുന്നു.
പടിഞ്ഞാറൻ മൊസൂളിലേക്ക് നദിക്കു കുറുകെയുള്ള മുഴുവൻ പാലങ്ങളും തകർത്തനിലയിലാണ്. പടിഞ്ഞാറൻ മൊസൂളിലുള്ള ഐഎസ് ഭീകരരുടെ എണ്ണം വ്യക്തമല്ല. എന്നാൽ ഏഴരലക്ഷത്തോളം സാധാരണക്കാർ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഇവർക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മൊസൂൾ എയർപോർട്ട് പിടിക്കാനായി നടത്തിയ യുദ്ധത്തിൽ ഏതാനും അമേരിക്കൻ സൈനികർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.