മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. മുംബൈ കോർപറേഷനിൽ ബിജെപിയെ നേരിയ വ്യത്യാസത്തിൽ മറികടന്ന് ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുംബൈയടക്കം പത്തു നഗരസഭകളിലേക്കും 25 ജില്ലാ പരിഷത്തുകളിലേക്കും 283 ഗ്രാമ പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും വൻ പരാജയം രുചിച്ചു.
മുംബൈയിൽ 227 സീറ്റുകളിൽ 226 എണ്ണത്തിന്റെ ഫലം വന്നപ്പോൾ ശിവസേന 84 സീറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ബിജെപി 81 സീറ്റോടെ തൊട്ടുപിറകിലെത്തി. കോൺഗ്രസിന് 31 ഉം എൻസിപിക്ക് ഒന്‍പതും സീറ്റുകൾ മാത്രമാണു നേടാനായത്. എംഎൻഎസ് ഏഴും മറ്റുള്ളവർ 14 ഉം സീറ്റുകൾ നേടി. ഒറ്റയ്ക്ക് മത്സരിച്ചതിലൂടെ ബിജെപിയാണു നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് 31 സീറ്റുകളാണുണ്ടായിരുന്നത്. 20 വർഷമായി ശിവസേന-ബിജെപി സഖ്യമായിരുന്നു മുംബൈ കോർപറേഷൻ ഭരിച്ചിരുന്നത്.
ഇത്തവണ ഇരു കക്ഷികളും വെവ്വേറെയാണു മത്സരിച്ചത്. മേയർസ്ഥാനം ശിവസേനയ്ക്കാണെന്ന് സേന തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു. നാലു സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് പറയുന്ന ബിജെപി മേയർസ്ഥാനത്തിന് അവകാശമുന്നയിച്ചേക്കും.
മുംബൈയിൽ 227 സീറ്റുകളിൽ 226 എണ്ണത്തിന്റെ ഫലം വന്നപ്പോൾ ശിവസേന 84 സീറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ബിജെപി 81 സീറ്റോടെ തൊട്ടുപിറകിലെത്തി. കോൺഗ്രസിന് 31 ഉം എൻസിപിക്ക് ഒന്‍പതും സീറ്റുകൾ മാത്രമാണു നേടാനായത്. എംഎൻഎസ് ഏഴും മറ്റുള്ളവർ 14 ഉം സീറ്റുകൾ നേടി. ഒറ്റയ്ക്ക് മത്സരിച്ചതിലൂടെ ബിജെപിയാണു നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് 31 സീറ്റുകളാണുണ്ടായിരുന്നത്. 20 വർഷമായി ശിവസേന-ബിജെപി സഖ്യമായിരുന്നു മുംബൈ കോർപറേഷൻ ഭരിച്ചിരുന്നത്.
ഇത്തവണ ഇരു കക്ഷികളും വെവ്വേറെയാണു മത്സരിച്ചത്. മേയർസ്ഥാനം ശിവസേനയ്ക്കാണെന്ന് സേന തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു. നാലു സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് പറയുന്ന ബിജെപി മേയർസ്ഥാനത്തിന് അവകാശമുന്നയിച്ചേക്കും.