തിരുവനന്തപുരം: നാളെ പൊങ്കാല നടക്കുന്ന കരിക്കകം ശ്രീചാമുണ്ഡിക്ഷേത്രവും പരിസരവും ഉത്സവ ലഹരിയിലായി. ആറാം ഉത്സവ ദിവസമായ ഇന്നു പ്രഭാത പൂജകൾക്കു ശേഷം രാവിലെ ഒൻപതിനു ദേവിയുടെ രണ്ടാം ദിവസത്തെ പുറത്തെഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.
ക്ഷേത്ര ആചാരങ്ങൾക്കു ശേഷം ഇന്നലെ രാവിലെ ഒന്നാം ദിവസത്തെ പുറത്തെഴുന്നള്ളത്ത് ഭക്തിനിർഭരമായി വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടുകൂടി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 11 ദിവസം വൃതമെടുത്ത 15 വയസിനു മുകളിൽ പ്രായമുള്ള 116 പുരുഷന്മാരാണ് ദേവിയുടെ മുദ്രധരിച്ച് പുറത്തെഴുന്നള്ളത്ത് രഥം വലിക്കുന്നത്.
കെസ്ആർടിസി ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസ് ഏർപ്പെടുത്തി. പൊങ്കാല ദിവസം രാവിലെ നാലു മുതൽ ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ് ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.15നു പൊങ്കാല കഴിഞ്ഞ് ഭക്തർക്ക് തിരിച്ചു പോകുന്നതിനും ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 3.50നു പള്ളിയുണർത്തൽ നാലിനു നിർമാല്യ ദർശനം, 4.15നു അഭിഷേകം, അഞ്ചിനു അലങ്കാര ദീപാരാധന, 5.30ന് ഗണപതി ഹോമം, 6.30നു എതിർത്ത പൂജ, ഏഴിനു പന്തിരടി പൂജ, 7.45നു കലശാഭിഷേകം, എട്ടിന് ആയില്യപൂജ, 8.30ന് ഉച്ചപൂജ, ദീപാരാധന, രാത്രി എഴുന്നള്ളത്ത് മടങ്ങി വന്നശേഷം ദീപാരാധന, നട അടയ്ക്കൽ, പള്ളിയുറക്കം.രാവിലെ അഞ്ചു മുതൽ രാത്രി 8.30 വരെ വിവിധ കലാസംഘടനകളുടെ ഭജന, നൃത്തപരിപാടികൾ, രാത്രി ഏഴിനു നളചരിതം കഥകളി എന്നിവ ഉണ്ടായിരിക്കും.
അവതരണം കലാബോധിനി കഥകളി വിദ്യാലയം, നെടുമങ്ങാട്. സ്റ്റേജ് രണ്ടിൽ വൈകുന്നേരം നാലിനു പാരന്പര്യ ഭജന കണ്ണകി ഭജൻസ്, 5.30 മുതൽ 6.30 വരെ ഭരതനാട്യം, 6.45നു ശാസ്ത്രീയ നൃത്തങ്ങൾ ചലച്ചിത്ര താരവും ഡബിംഗ് ആർട്ടിസ്റ്റുമായ ദേവിയും സംഘവും നയിക്കും. രാത്രി 8.30ന് ചലച്ചിത്ര പിന്നണി ഗായിക സിതാര നയിക്കുന്ന ഗാനമേള.
ക്ഷേത്ര ആചാരങ്ങൾക്കു ശേഷം ഇന്നലെ രാവിലെ ഒന്നാം ദിവസത്തെ പുറത്തെഴുന്നള്ളത്ത് ഭക്തിനിർഭരമായി വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടുകൂടി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 11 ദിവസം വൃതമെടുത്ത 15 വയസിനു മുകളിൽ പ്രായമുള്ള 116 പുരുഷന്മാരാണ് ദേവിയുടെ മുദ്രധരിച്ച് പുറത്തെഴുന്നള്ളത്ത് രഥം വലിക്കുന്നത്.
കെസ്ആർടിസി ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസ് ഏർപ്പെടുത്തി. പൊങ്കാല ദിവസം രാവിലെ നാലു മുതൽ ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ് ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.15നു പൊങ്കാല കഴിഞ്ഞ് ഭക്തർക്ക് തിരിച്ചു പോകുന്നതിനും ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 3.50നു പള്ളിയുണർത്തൽ നാലിനു നിർമാല്യ ദർശനം, 4.15നു അഭിഷേകം, അഞ്ചിനു അലങ്കാര ദീപാരാധന, 5.30ന് ഗണപതി ഹോമം, 6.30നു എതിർത്ത പൂജ, ഏഴിനു പന്തിരടി പൂജ, 7.45നു കലശാഭിഷേകം, എട്ടിന് ആയില്യപൂജ, 8.30ന് ഉച്ചപൂജ, ദീപാരാധന, രാത്രി എഴുന്നള്ളത്ത് മടങ്ങി വന്നശേഷം ദീപാരാധന, നട അടയ്ക്കൽ, പള്ളിയുറക്കം.രാവിലെ അഞ്ചു മുതൽ രാത്രി 8.30 വരെ വിവിധ കലാസംഘടനകളുടെ ഭജന, നൃത്തപരിപാടികൾ, രാത്രി ഏഴിനു നളചരിതം കഥകളി എന്നിവ ഉണ്ടായിരിക്കും.
അവതരണം കലാബോധിനി കഥകളി വിദ്യാലയം, നെടുമങ്ങാട്. സ്റ്റേജ് രണ്ടിൽ വൈകുന്നേരം നാലിനു പാരന്പര്യ ഭജന കണ്ണകി ഭജൻസ്, 5.30 മുതൽ 6.30 വരെ ഭരതനാട്യം, 6.45നു ശാസ്ത്രീയ നൃത്തങ്ങൾ ചലച്ചിത്ര താരവും ഡബിംഗ് ആർട്ടിസ്റ്റുമായ ദേവിയും സംഘവും നയിക്കും. രാത്രി 8.30ന് ചലച്ചിത്ര പിന്നണി ഗായിക സിതാര നയിക്കുന്ന ഗാനമേള.