+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷേധ പ്രകടനം നടത്തി

തലയോലപ്പറന്പ്: ജിഷ്ണുവിന്‍റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് തലയോലപ്പറന്പി
പ്രതിഷേധ പ്രകടനം  നടത്തി
തലയോലപ്പറന്പ്: ജിഷ്ണുവിന്‍റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് തലയോലപ്പറന്പിൽ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് തലയോലപ്പറന്പ് മണ്ഡലം പ്രസിഡന്‍റ് വി.ടി. ജയിംസ്, നിസാർ, എ. ഫിറോസ്, കെ.ജെ. സോബി, എം. അനിൽകുമാർ, ജെസി വർഗീസ്, പി.എ. ഷാജി, പി.സി. തങ്കരാജ്, പി.വി. പ്രസാദ്, കെ. സുരേഷ്, പി.എസ്. ഷിജോ, പി.എം. മക്കാർ, വിജിയമ്മാബാബു, തുളസി മധുസൂദനൻ, എന്നിവർ നേതൃത്വം നൽകി.

യൂത്ത്ഫ്രണ്ട്-എം കൺവൻഷൻ
തലയാഴം: തലയാഴം മണ്ഡലം യൂത്ത്ഫ്രണ്ട്-എം കൺവൻഷൻ നടന്നു. മണ്ഡലം പ്രസിഡന്‍റ് ജോമോൻ കൈതക്കാടിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗം യുവജന സംഗമം നടത്തുന്നതിനു തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിജു പറപ്പള്ളി ഉദ്ഘാടനംചെയ്തു. യോഗത്തിൽ പുതിയ മണ്ഡലം ഭാരവാഹികളായി ഷിബു ചേന്പുതൂക്കിൽ (പ്രസിഡന്‍റ്), രാജീവ് അടയത്ത്, ജോണി പള്ളിത്തറ, എബിൻ നടുവത്ത് (വൈസ് പ്രസിഡന്‍റുമാർ), സാംസൺ പുത്തൻതറ (ജനറൽ സെക്രട്ടറി), അനന്തസോമൻ, ജിന്‍റോ ഷാജി പന്തല്ലൂർ, ജോമോൻ കുസുമാലയം (സെക്രട്ടറിമാർ), ബിനോയ് മാത്യു നാട്ടുകളത്തിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഹാജരാക്കണം
വൈക്കം: കെഎസ്ഇബി വൈക്കം ഡിവിഷനിൽനിന്നും പെൻഷൻ വാങ്ങുന്ന ഫാമിലി സർവീസ് പെൻഷൻകാർ 11 അക്ക കോർബാങ്കിംഗ് സർവീസ് അക്കൗണ്ട് നന്പർ 12-ന് മുന്പായി പെൻഷൻ സെക്ഷനിൽ ഹാജരാക്കണം. കോർ ബാങ്കിംഗ് അക്കൗണ്ട് നന്പർ സമർപ്പിക്കാത്ത പെൻഷൻകാർക്ക് മേയ് മുതൽ പെൻഷൻ ലഭിക്കുന്നതല്ലെന്നു വൈക്കം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

വെള്ളമെത്തുന്നില്ലെന്ന്
ഉദയനാപുരം: ചെമ്മനാകരിയിലെ കായലോരത്തെ തുരുത്തിൽ പൊതുടാപ്പിൽ മാസങ്ങളായി വെള്ളമെത്തുന്നില്ലെന്നു പരാതി. തുരുത്തിന്‍റെ തെക്കുഭാഗത്തു ടാപ്പു സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം ലഭിക്കുന്നില്ല. ഈ ടാപ്പിനെ ആശ്രയിക്കുന്ന അഞ്ച് കുടുംബങ്ങൾ പുഴകടന്നു നേരേകടവ് ഭാഗത്ത് പോയാണ് കുടിവെള്ളം ശേഖരിക്കുന്നത്. പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് ടാപ്പിൽ വെള്ളമെത്തിക്കുന്നതിനു വാട്ടർ അഥോറിറ്റി അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

മത്സ്യങ്ങൾ ചാകുന്നു
വൈക്കം: കരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കരിയാറിലെ തോട്ടകം, മുണ്ടാർ ഭാഗങ്ങളിൽ പുല്ലൻ ഇനത്തിൽപ്പെട്ട മത്സ്യമാണു ചത്തുപൊങ്ങുന്നത്. കരിയാറിലെ ജലവിതാനം താഴുകയും വെള്ളം കലങ്ങിമറിഞ്ഞ് മലിനമാകുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ലവണാംശംമേറിയതോടെ പായൽ അടക്കമുള്ളവ പുഴയിൽ ചീഞ്ഞൊഴുകി താണിരിക്കുകയാണ്. വെള്ളത്തിൽ വന്ന മാറ്റമാണ് പുല്ലൻ മത്സ്യങ്ങൾ ചാകുന്നതിന്‍റെ കാരണമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.