കുറവിലങ്ങാട്: അയൽവാസിയായ വീട്ടമ്മയെ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചശേഷം ഓട്ടോയിൽ മുങ്ങിയയാളെ പോലീസ് വിദഗ്ധമായി പിടികൂടി. മരങ്ങാട്ടുപിള്ളി കണ്ണംഞ്ചിറ കോളനിയിൽ അനിയാ (50) ണ് പോലീസ് പിടിയിലായത്. ഇതേ കോളനിയിൽ വേങ്ങകുറ്റിയിൽ ലില്ലിക്കുട്ടിക്കാണ് (50) വെട്ടേറ്റത്. ലില്ലിക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മരങ്ങാട്ടുപിള്ളി ടൗണിൽ അനിയുടെ മകനും ലില്ലിക്കുട്ടിയും മറ്റ് ചിലരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇതേതുടർന്ന് മകനെ ജാമ്യത്തിലെടുക്കാൻ അനി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം അനിയുടെ ചിത്രം പോലീസെടുത്തിരുന്നു. ഈ ചിത്രമാണ് അനിയെ പിടികൂടാൻ പോലീസിന് സഹായകമായത്. സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയതിനുശേഷമുണ്ടായ വാക്കേറ്റത്തിലാണ് ലില്ലിക്കുട്ടിക്കു വെട്ടേറ്റത്.
വീട്ടമ്മയ്ക്ക് വെട്ടേറ്റതായും ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയ അനിയാണ് വെട്ടിയതെന്നും മനസിലാക്കിയ എഎസ്പി ചൈത്ര തെരേസ ജോണ് വാട്ട്സ്ആപ്പിലൂടെ അനിയുടെ ചിത്രം വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു.
ഓട്ടോയിൽ പാലാ ഭാഗത്തേക്ക് രക്ഷപ്പെട്ട അനിയെ പാലായിലെത്തിയതിനു പിന്നാലെ വലയിലാക്കാൻ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസിന് കഴിഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മരങ്ങാട്ടുപിള്ളി ടൗണിൽ അനിയുടെ മകനും ലില്ലിക്കുട്ടിയും മറ്റ് ചിലരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇതേതുടർന്ന് മകനെ ജാമ്യത്തിലെടുക്കാൻ അനി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം അനിയുടെ ചിത്രം പോലീസെടുത്തിരുന്നു. ഈ ചിത്രമാണ് അനിയെ പിടികൂടാൻ പോലീസിന് സഹായകമായത്. സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയതിനുശേഷമുണ്ടായ വാക്കേറ്റത്തിലാണ് ലില്ലിക്കുട്ടിക്കു വെട്ടേറ്റത്.
വീട്ടമ്മയ്ക്ക് വെട്ടേറ്റതായും ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയ അനിയാണ് വെട്ടിയതെന്നും മനസിലാക്കിയ എഎസ്പി ചൈത്ര തെരേസ ജോണ് വാട്ട്സ്ആപ്പിലൂടെ അനിയുടെ ചിത്രം വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു.
ഓട്ടോയിൽ പാലാ ഭാഗത്തേക്ക് രക്ഷപ്പെട്ട അനിയെ പാലായിലെത്തിയതിനു പിന്നാലെ വലയിലാക്കാൻ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസിന് കഴിഞ്ഞു.