കോട്ടയം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടുവാനുള്ള സുപ്രീംകോടതി വിധി അട്ടിമറിക്കുവാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് സംസ്ഥാന പാതകളുടെ പേര് മാറ്റുവാനുള്ള ശ്രമമെന്ന് സിഎസ്ഐ മോഡറേറ്ററും, ലഹരിവിരുദ്ധ സമിതി പ്രസിഡന്റുമായ ബിഷപ് തോമസ് കെ. ഉമ്മൻ. നാടും കുടുംബവും നശിച്ചാലും കുഴപ്പമില്ല മദ്യം സുലഭമാക്കുന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന നയം ജനപക്ഷനയമല്ലായെന്ന് ഭരിക്കുന്നവർ ഓർക്കുന്നത് ഉചിതമായിരിക്കും.
അമ്മ പെങ്ങന്മാരുടെ മാനവും സുരക്ഷിതത്വവും നഷ്ടപ്പെടുന്നതിനേക്കാൾ മദ്യവരുമാനം ഇല്ലാതാകുന്നതാണ് സർക്കാരിന് സങ്കടകരമായത് എന്ന് ചിന്തിക്കുന്നത് ജനങ്ങളോടുള്ള കടമകൾ മറക്കുന്നതാണെന്ന് ബിഷപ് ഓർമിപ്പിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നൽകുവാനുള്ള അവകാശം റദ്ദാക്കുന്നതിനുള്ള നീക്കം ഭരണഘടനാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിഎസ്ഐ ലഹരിവിരുദ്ധ സമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ബിഷപ് പറഞ്ഞു.
അമ്മ പെങ്ങന്മാരുടെ മാനവും സുരക്ഷിതത്വവും നഷ്ടപ്പെടുന്നതിനേക്കാൾ മദ്യവരുമാനം ഇല്ലാതാകുന്നതാണ് സർക്കാരിന് സങ്കടകരമായത് എന്ന് ചിന്തിക്കുന്നത് ജനങ്ങളോടുള്ള കടമകൾ മറക്കുന്നതാണെന്ന് ബിഷപ് ഓർമിപ്പിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നൽകുവാനുള്ള അവകാശം റദ്ദാക്കുന്നതിനുള്ള നീക്കം ഭരണഘടനാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിഎസ്ഐ ലഹരിവിരുദ്ധ സമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ബിഷപ് പറഞ്ഞു.