+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചങ്ങനാശേരിയിൽ 65 കഴിഞ്ഞവർക്കായി വയോമിത്രം പദ്ധതിക്ക് തുടക്കമായി

ചങ്ങനാശേരി: കേരള സാമൂഹ്യ സുരക്ഷാ മിഷനും ചങ്ങനാശേരി നഗരസഭയും സംയുക്തമായി 65 വയസിനു മുകളിൽ പ്രായമുള്ളവർക്കായി നടവയോമിത്രം പദ്ധതി നടപ്പാക്കുന്നു. പദ്ധത
ചങ്ങനാശേരിയിൽ 65 കഴിഞ്ഞവർക്കായി വയോമിത്രം പദ്ധതിക്ക് തുടക്കമായി
ചങ്ങനാശേരി: കേരള സാമൂഹ്യ സുരക്ഷാ മിഷനും ചങ്ങനാശേരി നഗരസഭയും സംയുക്തമായി 65 വയസിനു മുകളിൽ പ്രായമുള്ളവർക്കായി നടവയോമിത്രം പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും സന്പൂർണ വയോജന സൗഹൃദ നഗരസഭാ പ്രഖ്യാപനവും സി.എഫ്. തോമസ് എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ അസിസ്റ്റന്‍റ് ഡയറക്ടർ കെ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം-ചങ്ങനാശേരി വയോമിത്രം കോർഡിനേറ്റർ രാജേഷ് പൈ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർപേഴ്സണ്‍ സുമ ഷൈൻ വയോമിത്രം പോസ്റ്റർ പ്രകാശനം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.പി. അനിൽകുമാർ വയോമിത്രം ബ്ലോഗ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നസീർ വയോമിത്രം ഒപി കാർഡ് പ്രകാശനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ത്രേസ്യാമ്മ ജോസഫ്, സിഡിപിഒ സഫീല ബീവി എസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്‍ ബിൻസി ആന്‍റണി എന്നിവർ പ്രസംഗിച്ചു.
65 വയസിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു സൗജന്യ ചികിത്സയും സൗജന്യ മരുന്നു വിതരണവും ലഭ്യമാക്കുന്ന മൊബൈൽ ക്ലിനിക്ക് ഈ പദ്ധതിയുടെ ഒരു ഘടകമാണ്. ഈ പദ്ധതിയോടൊപ്പം കൗണ്‍സലിംഗ് സെന്‍ററും പ്രവർത്തിക്കും. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വയോജന ക്ലബുകൾ, സ്വയം തൊഴിൽ പരിശീലനം, വയോജന പകൽ പരിപാലന കേന്ദ്രങ്ങൾ, ആരോഗ്യ ക്യാന്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. വാർഡുതല ഉദ്ഘാടനങ്ങൾക്കൊപ്പം സ്ഥിരമായി ഡോക്ടറുടെ സേവനവും ഉടൻ ലഭ്യമാകും.