ബെയ്ജിംഗ്: ഹോങ്കോംഗിലെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഡോണൾഡ് സാംഗിന് അഴിമതിക്കേസിൽ കോടതി 20 മാസം തടവുശിക്ഷ വിധിച്ചു. ഹോങ്കോംഗിന്റെ ചരിത്രത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രഥമ സമുന്നത നേതാവാണ് സാംഗ്.
വേവ് മീഡിയയ്ക്ക് ലൈസൻസ് നൽകിയതിലെ ക്രമക്കേടാണ് കേസിനാസ്പദം. വേവ് മീഡിയയിൽ 20 ശതമാനം ഓഹരിയുള്ള ബിൽ വോംഗുമായി വാണിജ്യ ഇടപാടിൽ സാംഗ് ഏർപ്പെട്ടു.
ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷ ചർച്ചയ്ക്കുവന്നപ്പോൾ ഇക്കാര്യം സാംഗ് വെളിപ്പെടുത്തിയില്ല. 2005-2012 കാലഘട്ടത്തിലാണ് സാംഗ് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിച്ചത്.
വേവ് മീഡിയയ്ക്ക് ലൈസൻസ് നൽകിയതിലെ ക്രമക്കേടാണ് കേസിനാസ്പദം. വേവ് മീഡിയയിൽ 20 ശതമാനം ഓഹരിയുള്ള ബിൽ വോംഗുമായി വാണിജ്യ ഇടപാടിൽ സാംഗ് ഏർപ്പെട്ടു.
ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷ ചർച്ചയ്ക്കുവന്നപ്പോൾ ഇക്കാര്യം സാംഗ് വെളിപ്പെടുത്തിയില്ല. 2005-2012 കാലഘട്ടത്തിലാണ് സാംഗ് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിച്ചത്.