പത്തനംതിട്ട: ജീവിത - അടിസ്ഥാന രേഖകൾ കൈകളിലെത്തിയപ്പോൾ കാടിന്റെ മക്കൾക്കും മുഖത്തു സന്തോഷം വിടർന്നു.
മൂഴിയാർ സായിപ്പിൻകുഴിയിലെ ആദിവാസികൾ തങ്ങളുടെ ജാതി, ജനന സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങാനും ആധാർ കാർഡിന് എൻറോൾ ചെയ്യാനുമായി ഇന്നലെ രാവിലെ തന്നെ മൂഴിയാർ എൽപി സ്കൂളിലെത്തിയിരുന്നു. ജില്ലാ കളക്ടറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് രേഖകൾ വിതരണം ചെയ്തു.
ജില്ലാ ഭരണകൂടം സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. വനത്തിൽ സ്ഥിരം കെട്ടിടം നിർമിക്കാൻ അനുമതി ലഭ്യമല്ലാത്തതിനാൽ ആദിവാസികൾക്ക് താമസിക്കുന്നതിന് മികച്ച താത്കാലിക വീടുകൾ ഒരുക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ആർ. ഗിരിജ പറഞ്ഞു.
നേരത്തെ ഇവരുടെ താമസ സ്ഥലം സന്ദർശിച്ചപ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻ വലിയ ട്രങ്ക് പെട്ടികൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജില്ലാ ലീഡ് ബാങ്ക് മാനേജരുമായി സംസാരിച്ച് ഇവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. കുട്ടികൾക്ക് സ്കൂൾ ബാഗുകളും നൽകും. ഗോത്രസാരഥി പദ്ധതി തുടരും. സുന്ദര ബാല്യം സുഭക്ഷിത ബാല്യം പദ്ധതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് 10.43 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ എട്ടു ലക്ഷം രൂപ ഭക്ഷണ വിതരണത്തിനാണ്.
പദ്ധതി തുടരുന്നതിന് വകുപ്പ് സെക്രട്ടറി സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു.
സായിപ്പിൻകുഴിയിലെ തുളസിയാണ് ആദ്യമായി ആധാറിന് എൻറോൾ ചെയ്തത്. ഇതിന്റെ സ്ളിപ്പ് ജില്ലാ കളക്ടർ കൈമാറി. ആദിവാസി കോളനിയിലെ ശിവരാമന്റെയും പൊന്നമ്മയുടെയും മകൻ അരുണിന് ജനന സർട്ടിഫിക്കറ്റും നൽകി.
കോളനിയിൽ താമസിക്കുന്ന രാജമ്മയുടെ മകൾ സുപ്രിയ, തുളസിയുടെ മകൻ സതീഷ്, ശിവരാമന്റെ മകൻ അരുണ് എന്നിവർക്ക് ജാതി സർട്ടിഫിക്കറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് ചടങ്ങിൽ കൈമാറി. ആർ. മായ പി. സുഭദ്ര എന്നിവർക്ക് ജനന സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ നൽകി. ഊരിലെ 31 പേർക്കാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറായത്. ആധാറിന് 27 പേരാണ് ഇന്നലെ എൻറോൾ ചെയ്തത്.
ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വളയംപള്ളി, ഗ്രാമപഞ്ചായത്തംഗം ബീനാ മോഹൻ, അടൂർ ആഡിഒ രഘു, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.വി കമലാസനൻ, എൻഐസി ജില്ലാ ഓഫീസർ ജിജി ജോർജ്, വില്ലേജ് ഓഫീസർ അജിൻ ഐപ്പ് ജോർജ്, സ്പെഷൽ വില്ലേജ് ഓഫീസർ ഹാജിറ ബീവി, ഇ ഗവേണൻസ് ജില്ലാ പ്രോജക്ട് മാനേജർ ധനേഷ്, കോ ഓർഡിനേറ്റർ ഉഷാകുമാരി, അക്ഷയ സംരംഭക കെ. ലേഖ എന്നിവർ പങ്കെടുത്തു.
മൂഴിയാർ സായിപ്പിൻകുഴിയിലെ ആദിവാസികൾ തങ്ങളുടെ ജാതി, ജനന സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങാനും ആധാർ കാർഡിന് എൻറോൾ ചെയ്യാനുമായി ഇന്നലെ രാവിലെ തന്നെ മൂഴിയാർ എൽപി സ്കൂളിലെത്തിയിരുന്നു. ജില്ലാ കളക്ടറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് രേഖകൾ വിതരണം ചെയ്തു.
ജില്ലാ ഭരണകൂടം സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. വനത്തിൽ സ്ഥിരം കെട്ടിടം നിർമിക്കാൻ അനുമതി ലഭ്യമല്ലാത്തതിനാൽ ആദിവാസികൾക്ക് താമസിക്കുന്നതിന് മികച്ച താത്കാലിക വീടുകൾ ഒരുക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ആർ. ഗിരിജ പറഞ്ഞു.
നേരത്തെ ഇവരുടെ താമസ സ്ഥലം സന്ദർശിച്ചപ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻ വലിയ ട്രങ്ക് പെട്ടികൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജില്ലാ ലീഡ് ബാങ്ക് മാനേജരുമായി സംസാരിച്ച് ഇവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. കുട്ടികൾക്ക് സ്കൂൾ ബാഗുകളും നൽകും. ഗോത്രസാരഥി പദ്ധതി തുടരും. സുന്ദര ബാല്യം സുഭക്ഷിത ബാല്യം പദ്ധതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് 10.43 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ എട്ടു ലക്ഷം രൂപ ഭക്ഷണ വിതരണത്തിനാണ്.
പദ്ധതി തുടരുന്നതിന് വകുപ്പ് സെക്രട്ടറി സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു.
സായിപ്പിൻകുഴിയിലെ തുളസിയാണ് ആദ്യമായി ആധാറിന് എൻറോൾ ചെയ്തത്. ഇതിന്റെ സ്ളിപ്പ് ജില്ലാ കളക്ടർ കൈമാറി. ആദിവാസി കോളനിയിലെ ശിവരാമന്റെയും പൊന്നമ്മയുടെയും മകൻ അരുണിന് ജനന സർട്ടിഫിക്കറ്റും നൽകി.
കോളനിയിൽ താമസിക്കുന്ന രാജമ്മയുടെ മകൾ സുപ്രിയ, തുളസിയുടെ മകൻ സതീഷ്, ശിവരാമന്റെ മകൻ അരുണ് എന്നിവർക്ക് ജാതി സർട്ടിഫിക്കറ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് ചടങ്ങിൽ കൈമാറി. ആർ. മായ പി. സുഭദ്ര എന്നിവർക്ക് ജനന സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ നൽകി. ഊരിലെ 31 പേർക്കാണ് ജനന സർട്ടിഫിക്കറ്റ് തയ്യാറായത്. ആധാറിന് 27 പേരാണ് ഇന്നലെ എൻറോൾ ചെയ്തത്.
ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വളയംപള്ളി, ഗ്രാമപഞ്ചായത്തംഗം ബീനാ മോഹൻ, അടൂർ ആഡിഒ രഘു, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.വി കമലാസനൻ, എൻഐസി ജില്ലാ ഓഫീസർ ജിജി ജോർജ്, വില്ലേജ് ഓഫീസർ അജിൻ ഐപ്പ് ജോർജ്, സ്പെഷൽ വില്ലേജ് ഓഫീസർ ഹാജിറ ബീവി, ഇ ഗവേണൻസ് ജില്ലാ പ്രോജക്ട് മാനേജർ ധനേഷ്, കോ ഓർഡിനേറ്റർ ഉഷാകുമാരി, അക്ഷയ സംരംഭക കെ. ലേഖ എന്നിവർ പങ്കെടുത്തു.