നെന്മാറ: ഒലിപ്പാറ ജംഗ്ഷനിൽ മുൻവൈരാഗ്യത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം വെട്ടേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ പുലർച്ചെ 3.30നായിരുന്നു മരണം. കൊടിക്കരിന്പ് മുഹമ്മദ് കനിയുടെ മകൻ മഹ്സൂക്കിനാണ് (42) വെട്ടേറ്റത്. കന്പിവടിക്കുള്ള അടിയുമേറ്റിരുന്നു. മരംവെട്ടുതൊഴിലാളിയായ മഹ്സൂക്കിനെ മുൻവൈരാഗ്യത്തെതുടർന്ന് സുഹൃത്തായ അലിയാണ് വെട്ടിയത്.
തുടർന്ന് നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്കി തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഹ്സൂക്കിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ, ആലത്തൂർ ഡിവൈഎസ്പി മുഹമ്മദ് കാസിം, നെ·ാറ സിഐ ഉണ്ണികൃഷ്ണൻ, എസ്ഐ സുനിൽ കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒളിവിൽ കഴിയുന്ന പ്രതി അലിയുടെ മൊബൈൽ ലൊക്കേഷൻ നോക്കിയാണ് അന്വേഷണം നടത്തുന്നത്. മരിച്ച മഹ്സൂക്കിന്റെ ഭാര്യ റംലത്ത്. മക്കൾ: അയൂബ്, ആഷിക്ക്, അസ്മ.
തുടർന്ന് നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്കി തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഹ്സൂക്കിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ, ആലത്തൂർ ഡിവൈഎസ്പി മുഹമ്മദ് കാസിം, നെ·ാറ സിഐ ഉണ്ണികൃഷ്ണൻ, എസ്ഐ സുനിൽ കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒളിവിൽ കഴിയുന്ന പ്രതി അലിയുടെ മൊബൈൽ ലൊക്കേഷൻ നോക്കിയാണ് അന്വേഷണം നടത്തുന്നത്. മരിച്ച മഹ്സൂക്കിന്റെ ഭാര്യ റംലത്ത്. മക്കൾ: അയൂബ്, ആഷിക്ക്, അസ്മ.