ട്രിപ്പോളി: കടൽ മാർഗം ഇറ്റലിയിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച 87 അഭയാർഥികളുടെ മൃതദേഹങ്ങൾ ലിബിയൻ തീരത്തടിഞ്ഞതായി റെഡ് ക്രെസന്റ് റിപ്പോർട്ട് ചെയ്തു. ട്രിപ്പോളിയിൽനിന്നും 45 കിലോമീറ്റർ അകലെ ഹർച്ച ഗ്രാമത്തിലെ കടൽതീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഭയാർഥികൾ സഞ്ചരിച്ച ബോട്ടും തകർന്നനിലയിൽ കരയ്ക്കടിഞ്ഞു. ശനിയാഴ്ചയാണു ബോട്ടുമുങ്ങിയതെന്നും ഇതിൽ 110 പേരുണ്ടായിരുന്നുവെന്നും യുഎൻ മൈഗ്രേഷൻ ഏജൻസി പറഞ്ഞു. പടിഞ്ഞാറൻ ലിബിയയിൽനിന്നാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റ ശ്രമങ്ങൾ കൂടുതലായും നടക്കുന്നത്. ഇവിടെനിന്നും സമുദ്രമാർഗം 300 കിലോമീറ്റർ സഞ്ചരിച്ചാൽ ഇറ്റലിയിലെത്താമെന്നതാ ണ് ഇതിനു കാരണം.
അഭയാർഥികൾ സഞ്ചരിച്ച ബോട്ടും തകർന്നനിലയിൽ കരയ്ക്കടിഞ്ഞു. ശനിയാഴ്ചയാണു ബോട്ടുമുങ്ങിയതെന്നും ഇതിൽ 110 പേരുണ്ടായിരുന്നുവെന്നും യുഎൻ മൈഗ്രേഷൻ ഏജൻസി പറഞ്ഞു. പടിഞ്ഞാറൻ ലിബിയയിൽനിന്നാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റ ശ്രമങ്ങൾ കൂടുതലായും നടക്കുന്നത്. ഇവിടെനിന്നും സമുദ്രമാർഗം 300 കിലോമീറ്റർ സഞ്ചരിച്ചാൽ ഇറ്റലിയിലെത്താമെന്നതാ ണ് ഇതിനു കാരണം.