കുറവിലങ്ങാട്: വിശുദ്ധവാരത്തിൽ ക്രൈസ്തവഭവനങ്ങളിൽ മറ്റൊലികൊള്ളുന്ന പുത്തൻപാനയുടെ മൂന്നാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള "പാതിരിയുടെ പാതയിൽ’ എന്ന പഠന യാത്രാസംഘം കുറവിലങ്ങാട്ടെത്തി.
പുത്തൻപാനയുടെ കർത്താവായ അർണോസ് പാതിരി രണ്ടുതവണ സന്ദർശനം നടത്തിയ സ്ഥലമെന്ന നിലയിലാണ് 150 അംഗസംഘം ഇന്നലെ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെത്തിയത്. വേലൂർ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസഫ് ഐനിക്കൽ, സഹവികാരി ഫാ. ജിയോ ചിരിയൻകണ്ടത്ത്, കോലഞ്ചേരി കോളജിലെ ചരിത്രവിഭാഗം അധ്യാപിക ഡോ. കെ.എസ്. ഗ്രേസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കുറവിലങ്ങാട് മുത്തിയമ്മയുടെ സന്നിധിയിൽ മണിക്കൂറുകളോളം പഠനവും ഗവേഷണവുമായി ചെലവിട്ടത്.
ബിഷപ് ജോണ് റിബൈറോയുടെ സെക്രട്ടറിയായിരിക്കെ 1699ലാണ് അർണോസ് പാതിരി ആദ്യമായി കുറവിലങ്ങാട്ടെത്തുന്നത്. ഇതിന് മാസങ്ങൾക്ക് ശേഷം വീണ്ടും കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെത്തി വിശുദ്ധ കുർബാനയർപ്പിച്ചതായും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
പള്ളിയിലെത്തിയ സംഘം മ്യൂസിയം സന്ദർശിച്ച് യോഗശാലയിൽ ചരിത്രവിശകലനം നടത്തിയാണ് മടങ്ങിയത്. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്രവിശകലനം നടത്തിയത്. മുത്തിയമ്മയുടെ സന്നിധിയിൽ പുത്തൻപാനയുടെ ആലാപനവും നടത്തിയാണ് സംഘം മടങ്ങിയത്.
പുത്തൻപാനയുടെ കർത്താവായ അർണോസ് പാതിരി രണ്ടുതവണ സന്ദർശനം നടത്തിയ സ്ഥലമെന്ന നിലയിലാണ് 150 അംഗസംഘം ഇന്നലെ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെത്തിയത്. വേലൂർ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസഫ് ഐനിക്കൽ, സഹവികാരി ഫാ. ജിയോ ചിരിയൻകണ്ടത്ത്, കോലഞ്ചേരി കോളജിലെ ചരിത്രവിഭാഗം അധ്യാപിക ഡോ. കെ.എസ്. ഗ്രേസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കുറവിലങ്ങാട് മുത്തിയമ്മയുടെ സന്നിധിയിൽ മണിക്കൂറുകളോളം പഠനവും ഗവേഷണവുമായി ചെലവിട്ടത്.
ബിഷപ് ജോണ് റിബൈറോയുടെ സെക്രട്ടറിയായിരിക്കെ 1699ലാണ് അർണോസ് പാതിരി ആദ്യമായി കുറവിലങ്ങാട്ടെത്തുന്നത്. ഇതിന് മാസങ്ങൾക്ക് ശേഷം വീണ്ടും കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെത്തി വിശുദ്ധ കുർബാനയർപ്പിച്ചതായും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
പള്ളിയിലെത്തിയ സംഘം മ്യൂസിയം സന്ദർശിച്ച് യോഗശാലയിൽ ചരിത്രവിശകലനം നടത്തിയാണ് മടങ്ങിയത്. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്രവിശകലനം നടത്തിയത്. മുത്തിയമ്മയുടെ സന്നിധിയിൽ പുത്തൻപാനയുടെ ആലാപനവും നടത്തിയാണ് സംഘം മടങ്ങിയത്.