ന്യൂഡൽഹി: കൊറോണറി സ്റ്റെന്റുകളുടെ കൂടിയ വില നിശ്ചയിച്ചത് എട്ടു ശതമാനം ലാഭമാർജിൻ ഇട്ടാണെന്നും വേറെ ചാർജുകൾ വിലയിൽ ചുമത്താനാവില്ലെന്നും കേന്ദ്രസർക്കാർ. സംസ്ഥാനതലത്തിൽ വില്പനനികുതിയോ വാറ്റോ (മൂല്യവർധിത നികുതി) ഉണ്ടെങ്കിൽ അതു ചുമത്താം: നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) വിശദീകരിച്ചു.
ലോഹ സ്റ്റെന്റുകൾക്ക് 7260 രൂപയും മരുന്ന് ഉള്ളവയ്ക്ക് 29,600 രൂപയുമാണു കേന്ദ്രം നിശ്ചയിച്ച ഉയർന്ന വില. ഇതനുസരിച്ച് വാറ്റ് അടക്കം വില 7623 രൂപയും 31,080 രൂപയുമേ ആകാവൂ എന്നു കേന്ദ്രമന്ത്രി അനന്ത്കുമാർ പറഞ്ഞു.
ലോഹ സ്റ്റെന്റുകൾക്ക് 7260 രൂപയും മരുന്ന് ഉള്ളവയ്ക്ക് 29,600 രൂപയുമാണു കേന്ദ്രം നിശ്ചയിച്ച ഉയർന്ന വില. ഇതനുസരിച്ച് വാറ്റ് അടക്കം വില 7623 രൂപയും 31,080 രൂപയുമേ ആകാവൂ എന്നു കേന്ദ്രമന്ത്രി അനന്ത്കുമാർ പറഞ്ഞു.