ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ചിനു വിടുമെന്ന സൂചന നൽകി സുപ്രീംകോടതി. കേസ് പരിഗണിച്ച ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്നലെ ഇക്കാര്യം സൂചിപ്പിച്ചത്. ഭരണഘടനാ ബെഞ്ചിനു വിടണോ എന്ന കാര്യത്തിൽ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കും.
കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയവർക്കെല്ലാം അനുമതി നൽകിയ ബെഞ്ച്, വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി സമർപ്പിക്കാൻ കക്ഷികളോട് നിർദശിച്ചിട്ടുണ്ട്. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട ചോദ്യങ്ങൾ കക്ഷികൾക്ക് എഴുതി നൽകാം. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട കാര്യങ്ങൾ മൂന്നംഗ ബെഞ്ച് തയാറാക്കും.
കേസിൽ നിലപാടു മാറ്റിയ സംസ്ഥാന സർക്കാരിന്റെ നടപടി നിയമപരമായി നിലനിൽക്കുമോയെന്നു പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ശബരിമല ഭക്തർ എന്നതു പ്രത്യേക വിശ്വാസിസമൂഹമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വാദിച്ച ദേവസ്വം ബോർഡ് കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ആചാരങ്ങൾക്ക് മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
സ്ത്രീപ്രവേശത്തിന് അനുകൂലമായി 2007ൽ അന്നത്തെ എൽഡിഎഫ്. സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, നിലവിലെ ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് കഴിഞ്ഞ യുഡിഎഫ്. സർക്കാർ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കഴിഞ്ഞ മേയിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചു. സർക്കാരിന് ഇത്തരത്തിൽ സത്യവാങ്മൂലം മാറ്റാൻ സാധിക്കുമോ എന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട വിഷയമാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
മതവിശ്വാസത്തിന് സംര ക്ഷണം നൽകുന്ന ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം ക്ഷേത്രങ്ങൾക്ക് സ്വന്തം ആചാരങ്ങൾ പാലിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ വാദിച്ചത്. മതവും ആത്മീയതയും ദാർശനികതയും മതാചാരങ്ങളും ഒക്കെ ഭിന്നഭിന്നമായ കാര്യങ്ങളാനെന്നു കോടതി പറഞ്ഞു.
ശബരിമലയിലെ മതാചാരം ഭരണഘടനാപരമാണോയെന്നാണ് പരിശോധിക്കപ്പെടേണ്ടത്. ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ വിടുന്നതിന്റെ കാരണം വ്യക്തമാക്കി വിശദമായ വിധി പുറത്തിറക്കുമെന്നും ബെഞ്ച് അറിയിച്ചു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ 2006 ലാണ് കോടതിയെ സീമീപിച്ചത്.ഭരണഘടനാ ബെഞ്ചിന് വിടുന്നതിലൂടെ കേസിലെ തീർപ്പ് വീണ്ടും നീളുമെന്ന് ഉറപ്പായി. ദേവസ്വം ബോർഡിന് പുറമെ, എൻഎസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, രാജീവ് ചന്ദ്രശേഖർ എംപി, രാഹുൽ ഈശ്വർ, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷൻ ഫോറം, റെഡി ടു വെയ്റ്റ്, അമിക്കസ് ക്യൂറിമാരിൽ ഒരാളായ രാമമൂർത്തി തുടങ്ങിയവരും നിലവിലെ ആചാരങ്ങൾ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയും അമിക്കസ് ക്യൂറിമാരിൽ ഒരാളായ രാജു രാമചന്ദ്രനും സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിപിഎ മ്മിന്റെ പോഷകസംഘട നയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആന്ധ്രപ്രദേശ് ഘടകവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. വനിതകൾക്കു പ്രവേശനം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അസോസിയേഷന്റെ അഖിലേന്ത്യാ വിഭാഗവും കേരള ഘടകവും കക്ഷി ചേരാതെ ആന്ധ്രാ ഘടകം കക്ഷി ചേർന്നതു ശ്രദ്ധേയമായി.
കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയവർക്കെല്ലാം അനുമതി നൽകിയ ബെഞ്ച്, വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി സമർപ്പിക്കാൻ കക്ഷികളോട് നിർദശിച്ചിട്ടുണ്ട്. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട ചോദ്യങ്ങൾ കക്ഷികൾക്ക് എഴുതി നൽകാം. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട കാര്യങ്ങൾ മൂന്നംഗ ബെഞ്ച് തയാറാക്കും.
കേസിൽ നിലപാടു മാറ്റിയ സംസ്ഥാന സർക്കാരിന്റെ നടപടി നിയമപരമായി നിലനിൽക്കുമോയെന്നു പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ശബരിമല ഭക്തർ എന്നതു പ്രത്യേക വിശ്വാസിസമൂഹമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വാദിച്ച ദേവസ്വം ബോർഡ് കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ആചാരങ്ങൾക്ക് മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
സ്ത്രീപ്രവേശത്തിന് അനുകൂലമായി 2007ൽ അന്നത്തെ എൽഡിഎഫ്. സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, നിലവിലെ ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് കഴിഞ്ഞ യുഡിഎഫ്. സർക്കാർ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കഴിഞ്ഞ മേയിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചു. സർക്കാരിന് ഇത്തരത്തിൽ സത്യവാങ്മൂലം മാറ്റാൻ സാധിക്കുമോ എന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട വിഷയമാണെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
മതവിശ്വാസത്തിന് സംര ക്ഷണം നൽകുന്ന ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം ക്ഷേത്രങ്ങൾക്ക് സ്വന്തം ആചാരങ്ങൾ പാലിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ വാദിച്ചത്. മതവും ആത്മീയതയും ദാർശനികതയും മതാചാരങ്ങളും ഒക്കെ ഭിന്നഭിന്നമായ കാര്യങ്ങളാനെന്നു കോടതി പറഞ്ഞു.
ശബരിമലയിലെ മതാചാരം ഭരണഘടനാപരമാണോയെന്നാണ് പരിശോധിക്കപ്പെടേണ്ടത്. ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ വിടുന്നതിന്റെ കാരണം വ്യക്തമാക്കി വിശദമായ വിധി പുറത്തിറക്കുമെന്നും ബെഞ്ച് അറിയിച്ചു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ 2006 ലാണ് കോടതിയെ സീമീപിച്ചത്.ഭരണഘടനാ ബെഞ്ചിന് വിടുന്നതിലൂടെ കേസിലെ തീർപ്പ് വീണ്ടും നീളുമെന്ന് ഉറപ്പായി. ദേവസ്വം ബോർഡിന് പുറമെ, എൻഎസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, രാജീവ് ചന്ദ്രശേഖർ എംപി, രാഹുൽ ഈശ്വർ, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷൻ ഫോറം, റെഡി ടു വെയ്റ്റ്, അമിക്കസ് ക്യൂറിമാരിൽ ഒരാളായ രാമമൂർത്തി തുടങ്ങിയവരും നിലവിലെ ആചാരങ്ങൾ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയും അമിക്കസ് ക്യൂറിമാരിൽ ഒരാളായ രാജു രാമചന്ദ്രനും സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിപിഎ മ്മിന്റെ പോഷകസംഘട നയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആന്ധ്രപ്രദേശ് ഘടകവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. വനിതകൾക്കു പ്രവേശനം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അസോസിയേഷന്റെ അഖിലേന്ത്യാ വിഭാഗവും കേരള ഘടകവും കക്ഷി ചേരാതെ ആന്ധ്രാ ഘടകം കക്ഷി ചേർന്നതു ശ്രദ്ധേയമായി.