ന്യൂഡൽഹി: ക്രമസമാധാന നില പൂർണമായും തകർന്ന കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണത്തിലാണ് മേനക ഗാന്ധി സംസ്ഥാനത്തെ ബിജെപി നേതാക്കൾ പോലും ഉന്നയിച്ചിട്ടില്ലാത്ത തരത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
മാഫിയകളും ക്രിമിനൽ സംഘങ്ങളും സംസ്ഥാനത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. ക്രമസമാധാന നില പൂർണമായി തകർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദുർബല വിഭാഗങ്ങൾ സംസ്ഥാനത്ത് ഒട്ടുംതന്നെ സുരക്ഷിതരല്ല. ക്രിമിനലുകൾക്ക് സർക്കാരിന്റെ ഭാഗമായവർ തന്നെ പിന്തുണ നൽകുകയാണെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുന്ന അവസ്ഥയാണുള്ളതെന്നുമാണ് മേനക ഗാന്ധി ആരോപിച്ചത്.
സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത നിലയിലേക്ക് കേരളം തകർന്നു. കുറ്റവാളികൾ സ്വൈരവിഹാരം നടത്തുകയാണ്. ഇവർക്കെതിരേ നടപടിയെടുക്കാൻ കഴിയുന്നില്ല. 100 കേസുകളിൽ പ്രതിയായവർ പോലും സ്വതന്ത്രരായി നടക്കുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടാകുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ വിലവയ്ക്കുന്നില്ല. കുറ്റവാളികൾക്ക് സർക്കാരിന്റെ പിന്തുണയുള്ളതിനാലാണ് പോലീസിനു നടപടിയെടുക്കാൻ കഴിയാത്തതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പോലീസിനു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു.
മാഫിയകളും ക്രിമിനൽ സംഘങ്ങളും സംസ്ഥാനത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. ക്രമസമാധാന നില പൂർണമായി തകർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദുർബല വിഭാഗങ്ങൾ സംസ്ഥാനത്ത് ഒട്ടുംതന്നെ സുരക്ഷിതരല്ല. ക്രിമിനലുകൾക്ക് സർക്കാരിന്റെ ഭാഗമായവർ തന്നെ പിന്തുണ നൽകുകയാണെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുന്ന അവസ്ഥയാണുള്ളതെന്നുമാണ് മേനക ഗാന്ധി ആരോപിച്ചത്.
സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത നിലയിലേക്ക് കേരളം തകർന്നു. കുറ്റവാളികൾ സ്വൈരവിഹാരം നടത്തുകയാണ്. ഇവർക്കെതിരേ നടപടിയെടുക്കാൻ കഴിയുന്നില്ല. 100 കേസുകളിൽ പ്രതിയായവർ പോലും സ്വതന്ത്രരായി നടക്കുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടാകുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ വിലവയ്ക്കുന്നില്ല. കുറ്റവാളികൾക്ക് സർക്കാരിന്റെ പിന്തുണയുള്ളതിനാലാണ് പോലീസിനു നടപടിയെടുക്കാൻ കഴിയാത്തതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പോലീസിനു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു.