പാപ്പിനിശേരി: അടിപ്പാത നിമാണത്തിന്റെ ഭാഗമായി പാപ്പിനിശേരി റെയിൽവേ ഗേറ്റ് അടച്ചിടാൻ ജില്ലാ കളക്ടറുടെ അനുമതി തേടി. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഗേറ്റ് അടച്ചിടാനാണു കെഎസ്ടിപിഅധികൃതരുടെ തീരുമാനം.ഗേറ്റ് ഇന്നുതന്നെ അടച്ചിടാനാണ് അടിപ്പാതയുടെ നിർമാണ വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. ഗേറ്റ് അടയ്ക്കുന്നതോടെ ഗേറ്റിന് ഇരുഭാഗത്തുമുള്ളവർ എട്ട് കിലോമീറ്റർ താണ്ടിയാണു മറുഭാഗത്തേക്ക്എത്തേണ്ടത്.
കഴിഞ്ഞ മേയിൽ അടിപ്പാതക്കടിയിൽ കോൺക്രീറ്റ് സ്ലാബ് നിർമാണം പൂർത്തിയാക്കിയിരുന്നു. ഇതു പാളത്തിനടിയിലൂടെ കംപ്രസർ ഉപയോഗിച്ചു തള്ളി മറുഭാഗത്ത് എത്തിക്കേണ്ട അതിദുഷ്കരമായ പ്രവൃത്തി നടക്കുമ്പോൾ തീവണ്ടികളുടെ വേഗത കുറച്ചു സമയം ക്രമീകരിക്കേണ്ടി വരും. അതേസമയം ഗേറ്റ് അടച്ചിടുകയും പ്രവൃത്തി നീളുകയും ചെയ്താൽ അതു പ്രദേശവാസികൾക്കു ദുരിതമാകും.
അതിനാൽ നിർമാണം നടക്കുമ്പോൾ പോലും ഇരുചക്രവാഹനങ്ങൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് ഇരുഭാഗത്തും കടക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണമെന്നാണു നാട്ടുകാരുടെ പ്രധാന ആവശ്യം. മേയ് ആദ്യവാരം തുറന്നുനല്കുന്ന രീതിയിലാണു നിലവിൽ മേൽപ്പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നത്.
കഴിഞ്ഞ മേയിൽ അടിപ്പാതക്കടിയിൽ കോൺക്രീറ്റ് സ്ലാബ് നിർമാണം പൂർത്തിയാക്കിയിരുന്നു. ഇതു പാളത്തിനടിയിലൂടെ കംപ്രസർ ഉപയോഗിച്ചു തള്ളി മറുഭാഗത്ത് എത്തിക്കേണ്ട അതിദുഷ്കരമായ പ്രവൃത്തി നടക്കുമ്പോൾ തീവണ്ടികളുടെ വേഗത കുറച്ചു സമയം ക്രമീകരിക്കേണ്ടി വരും. അതേസമയം ഗേറ്റ് അടച്ചിടുകയും പ്രവൃത്തി നീളുകയും ചെയ്താൽ അതു പ്രദേശവാസികൾക്കു ദുരിതമാകും.
അതിനാൽ നിർമാണം നടക്കുമ്പോൾ പോലും ഇരുചക്രവാഹനങ്ങൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് ഇരുഭാഗത്തും കടക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണമെന്നാണു നാട്ടുകാരുടെ പ്രധാന ആവശ്യം. മേയ് ആദ്യവാരം തുറന്നുനല്കുന്ന രീതിയിലാണു നിലവിൽ മേൽപ്പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നത്.