ആലക്കോട്: തളിപ്പറന്പ്-ആലക്കോട് കൂർഗ് ബോർഡർ റോഡിൽ അപകടങ്ങൾ തുടർക്കഥയായതോടെ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ എസ്പിക്കു പരാതി നല്കി. അപകടങ്ങൾ നിയന്ത്രിക്കുന്നതിനു ശക്തമായ പോലീസ് പരിശോധനകളും ബോധവത്കരണങ്ങളും വേണമെന്ന ആവശ്യത്തിലാണു നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തോളം അപകടങ്ങളും രണ്ടുമരണവും സംഭവിച്ച സാഹചര്യത്തിലാണു നാട്ടുകാർ രംഗത്തെത്തിയത്.
ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ചാണോക്കുണ്ട് സ്വദേശിയായ റോയി മരിച്ചതിനു തൊട്ടടുത്ത ദിവസമാണു പ്രഭാതസവാരിക്കു പോയ വിദ്യാർഥി ബൈക്കിടിച്ചു മരിച്ചത്. കൂടാതെ ഈ ദിവസങ്ങളിൽ തന്നെ ചാണോക്കുണ്ട് ഹാജിവളവിൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞതും മീന്പറ്റിയിൽ കാർ അപകടത്തിൽപ്പെട്ട സംഭവവുമുണ്ടായി. കഴിഞ്ഞ ഒരുവർഷത്തിനിടെ കൂർഗ് റോഡിൽ വാഹനാപകടത്തിൽ ഒരു ഡസനിലധികംജീവനുകളാണു പൊലിഞ്ഞത്. ഇതിന്റെ പതിൻമടങ്ങ് വരും പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും.
പൂവം, തെറ്റുന്ന റോഡ്, മടക്കാട്, അമ്മംകുളം, ഒടുവള്ളി എസ് വളവ്, ഹാജിവളവ്, മീന്‍പറ്റി, കല്ലടി, കൊട്ടയാട് കവല, പൂവംചാൽ, എരുത്താമട എന്നിവിടങ്ങളിൽ നിരവധി വാഹനാപകടങ്ങളാണ് ഈ കാലയളവിൽ സംഭവിച്ചിരിക്കുന്നത്. അമിത വേഗതയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും മദ്യപിച്ചുള്ള ഡ്രൈവിംഗുമാണു പലപ്പോഴും അപകടങ്ങളിലേക്കു നയിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗ് പലപ്പോഴും ജീവനെടുക്കുന്നതു വഴിയാത്രക്കാരുടേതാണ്. എളന്പേരംപാറയിൽ വേഗനിയന്ത്രണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മത്സരയോട്ടത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. തളിപ്പറന്പിൽ നിന്നും കൂർഗ് ബോർഡർ വരെ വ്യാപിച്ചുകിടക്കുന്ന റോഡിൽ കാമറ സ്ഥാപിച്ചിരിക്കുന്ന ഏക സ്ഥലവും എളന്പേരംപാറ മാത്രമാണ്. പോലീസിന്റെ കർശനമായ പരിശോധനകൾ ഇല്ലാത്തതും അമിതവേഗത സംബന്ധിച്ചും റോഡ് സുരക്ഷയെക്കുറിച്ചും വേണ്ടത്ര ബോധവത്കരണ പ്രവർത്തനങ്ങൾ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുകയാണ്. കൂടാതെ മടക്കാട് മുതൽ ആരംഭിക്കുന്ന കൊടുംവളവുകളിലും കുത്തനെയുള്ള ഇറക്കങ്ങളിലും റോഡ് സുരക്ഷാ മുന്നറിയിപ്പുകളും സുരക്ഷാ സിഗ്നൽ ബോർഡുകളും ഇല്ലാത്തതത് അപകടങ്ങൾ വർധിപ്പിക്കുന്നു.
അപകട മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും പേരിനുമാത്രമാണുള്ളത്. ഇതിൽ പലതും വാഹനങ്ങൾ ഇടിച്ചും മറ്റും നശിച്ച നിലയിലുമാണ്. അപകടങ്ങൾ തുടർക്കഥയായി മാറുന്പോഴും അപകടങ്ങൾ നിയന്ത്രിക്കാൻ യാതൊരു നടപടികളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.
അപകടങ്ങൾ സംഭവിച്ചാൽ പോലീസാകട്ടെ ആദ്യം ഏതു സ്റ്റേഷൻ പരിധിയിലാണെന്ന് അന്വേഷിച്ചു കൈയൊഴിയുകയുമാണു പതിവ്. പല അപകടങ്ങളിലും രക്ഷകരായി ആദ്യമെത്തുന്നതും തൊട്ടടുത്തുള്ള പോലീസിനേക്കാളും അഗ്നിശമനസേനാംഗങ്ങളാണ്. അപകടം നടന്നാൽ തളിപ്പറന്പിൽ നിന്നും കുതിച്ചെത്തുന്നഅഗ്നിശമനസേനയുടെ സേവനം പല ജീവനുകളും രക്ഷിച്ചിട്ടുണ്ട്. കരുവഞ്ചാൽ, മീന്‍പറ്റി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നാട്ടുകാർ ചേർന്നാണു കണ്ണൂർ എസ്പിക്കു പരാതി നൽകിയിരിക്കുന്നത്.
ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ചാണോക്കുണ്ട് സ്വദേശിയായ റോയി മരിച്ചതിനു തൊട്ടടുത്ത ദിവസമാണു പ്രഭാതസവാരിക്കു പോയ വിദ്യാർഥി ബൈക്കിടിച്ചു മരിച്ചത്. കൂടാതെ ഈ ദിവസങ്ങളിൽ തന്നെ ചാണോക്കുണ്ട് ഹാജിവളവിൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞതും മീന്പറ്റിയിൽ കാർ അപകടത്തിൽപ്പെട്ട സംഭവവുമുണ്ടായി. കഴിഞ്ഞ ഒരുവർഷത്തിനിടെ കൂർഗ് റോഡിൽ വാഹനാപകടത്തിൽ ഒരു ഡസനിലധികംജീവനുകളാണു പൊലിഞ്ഞത്. ഇതിന്റെ പതിൻമടങ്ങ് വരും പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും.
പൂവം, തെറ്റുന്ന റോഡ്, മടക്കാട്, അമ്മംകുളം, ഒടുവള്ളി എസ് വളവ്, ഹാജിവളവ്, മീന്‍പറ്റി, കല്ലടി, കൊട്ടയാട് കവല, പൂവംചാൽ, എരുത്താമട എന്നിവിടങ്ങളിൽ നിരവധി വാഹനാപകടങ്ങളാണ് ഈ കാലയളവിൽ സംഭവിച്ചിരിക്കുന്നത്. അമിത വേഗതയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും മദ്യപിച്ചുള്ള ഡ്രൈവിംഗുമാണു പലപ്പോഴും അപകടങ്ങളിലേക്കു നയിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗ് പലപ്പോഴും ജീവനെടുക്കുന്നതു വഴിയാത്രക്കാരുടേതാണ്. എളന്പേരംപാറയിൽ വേഗനിയന്ത്രണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മത്സരയോട്ടത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. തളിപ്പറന്പിൽ നിന്നും കൂർഗ് ബോർഡർ വരെ വ്യാപിച്ചുകിടക്കുന്ന റോഡിൽ കാമറ സ്ഥാപിച്ചിരിക്കുന്ന ഏക സ്ഥലവും എളന്പേരംപാറ മാത്രമാണ്. പോലീസിന്റെ കർശനമായ പരിശോധനകൾ ഇല്ലാത്തതും അമിതവേഗത സംബന്ധിച്ചും റോഡ് സുരക്ഷയെക്കുറിച്ചും വേണ്ടത്ര ബോധവത്കരണ പ്രവർത്തനങ്ങൾ ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുകയാണ്. കൂടാതെ മടക്കാട് മുതൽ ആരംഭിക്കുന്ന കൊടുംവളവുകളിലും കുത്തനെയുള്ള ഇറക്കങ്ങളിലും റോഡ് സുരക്ഷാ മുന്നറിയിപ്പുകളും സുരക്ഷാ സിഗ്നൽ ബോർഡുകളും ഇല്ലാത്തതത് അപകടങ്ങൾ വർധിപ്പിക്കുന്നു.
അപകട മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും പേരിനുമാത്രമാണുള്ളത്. ഇതിൽ പലതും വാഹനങ്ങൾ ഇടിച്ചും മറ്റും നശിച്ച നിലയിലുമാണ്. അപകടങ്ങൾ തുടർക്കഥയായി മാറുന്പോഴും അപകടങ്ങൾ നിയന്ത്രിക്കാൻ യാതൊരു നടപടികളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.
അപകടങ്ങൾ സംഭവിച്ചാൽ പോലീസാകട്ടെ ആദ്യം ഏതു സ്റ്റേഷൻ പരിധിയിലാണെന്ന് അന്വേഷിച്ചു കൈയൊഴിയുകയുമാണു പതിവ്. പല അപകടങ്ങളിലും രക്ഷകരായി ആദ്യമെത്തുന്നതും തൊട്ടടുത്തുള്ള പോലീസിനേക്കാളും അഗ്നിശമനസേനാംഗങ്ങളാണ്. അപകടം നടന്നാൽ തളിപ്പറന്പിൽ നിന്നും കുതിച്ചെത്തുന്നഅഗ്നിശമനസേനയുടെ സേവനം പല ജീവനുകളും രക്ഷിച്ചിട്ടുണ്ട്. കരുവഞ്ചാൽ, മീന്‍പറ്റി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നാട്ടുകാർ ചേർന്നാണു കണ്ണൂർ എസ്പിക്കു പരാതി നൽകിയിരിക്കുന്നത്.