കണ്ണൂര്‍: ശാസ്ത്രീയമായ പഠനം ആധാരമാക്കാതെ ഉന്നതരുടെ അഭിപ്രായത്തിനനുസരിച്ച് നാഷണല്‍ ഹൈവേ അലൈന്മെന്റ് മാറ്റാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് ചുങ്കം-ചാല ബൈപ്പാസ് പീപ്പിള്‍സ് ആക്ഷന്‍ കമ്മിറ്റി. 2006 മുതല്‍ 10 വര്‍ഷത്തിനിടയ്ക്ക് കോട്ടക്കുന്ന് പ്രദേശത്തു മാത്രം മൂന്നു സര്‍വേകളാണ് നടത്തിയത്. മൂന്നാമത്തെ സര്‍വേയില്‍ ഫാക്ടറികളെ ഒഴിവാക്കിക്കൊണ്ടാണ് അലൈന്മെന്റ് വരച്ചിരിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ എൻ.എം. കോയ, കെ.സഹധര്‍മന്‍ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയ അലൈന്മെന്റില് വീടുകള്‍ മാത്രമല്ല ആരാധനാലയങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് ശാസ്ത്രീയ പഠനം ആധാരമാക്കി അധികൃതര്‍ അലൈന്മെന്റ് നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ടി സുധീര്‍, കെ സദാനന്ദൻ, കെ.കെ. സുഹൈല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.