ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിൽ കൂടുതൽ ആയുധവിന്യാസം നടത്തിയെന്നും സുരക്ഷ ശക്തമാക്കിയെന്നും സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പറഞ്ഞു. പാക്കിസ്ഥാനിലെ സൂഫി തീർഥ കേന്ദ്രത്തിൽ ഈയിടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
പാക് താലിബാൻ, ജമാത്തുൽ അഹ്റാർ എന്നീ ഭീകരസംഘടനകളുടെ പ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ തന്പടിച്ച് പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്നതായി പരാതിയുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായി അഫ്ഗാൻ അതിർത്തി അടച്ചു.
അഫ്ഗാനിസ്ഥാനിലെ താവളങ്ങളിൽ പാക് സൈന്യം വ്യോമാക്രമണം നടത്തുകയും നിരവധി ഭീകരരെ വകവരുത്തുകയും ചെയ്തു. ഇതിനകം 130ൽ അധികം പേരെ വകവരുത്തുകയും 350 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.ഭീകരവേട്ടയ്ക്ക് അഫ്ഗാൻ സുരക്ഷാസേനയുടെ സഹായ സഹകരണം വേണമെന്നും ബജ്വ പറഞ്ഞു.
പാക് താലിബാൻ, ജമാത്തുൽ അഹ്റാർ എന്നീ ഭീകരസംഘടനകളുടെ പ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ തന്പടിച്ച് പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്നതായി പരാതിയുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായി അഫ്ഗാൻ അതിർത്തി അടച്ചു.
അഫ്ഗാനിസ്ഥാനിലെ താവളങ്ങളിൽ പാക് സൈന്യം വ്യോമാക്രമണം നടത്തുകയും നിരവധി ഭീകരരെ വകവരുത്തുകയും ചെയ്തു. ഇതിനകം 130ൽ അധികം പേരെ വകവരുത്തുകയും 350 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.ഭീകരവേട്ടയ്ക്ക് അഫ്ഗാൻ സുരക്ഷാസേനയുടെ സഹായ സഹകരണം വേണമെന്നും ബജ്വ പറഞ്ഞു.