ആര്യനാട്: സാമൂഹ്യ വിരുദ്ധരായ അജ്ഞാതരുടെ ആക്രമണത്തിൽ ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വ്യാപകമായ നാശനഷ്ടം.
ഫാനടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം തകർത്ത നിലയിലാണ് മേൽക്കൂരയിലെ മേച്ചിൽ ഓടുകൾ കല്ലുകൊണ്ടെറിഞ്ഞ് പൊട്ടി നശിപ്പിക്കപ്പെട്ടു. ക്ലാസു മുറിക്കകത്തെ ഭിത്തികളെല്ലാം വരച്ച് വികൃതമാക്കിയിരിക്കുകയാണ്.
സ്കൂളിലെ പതിനാലോളം ബാത്ത് റൂമുകളുടെ വാതിലുകളും ശൗച്യാലയങ്ങളിലെ ക്ലോസ്റ്റടക്കം വാഷിംഗ് ഉപകരണങ്ങളും നശിപ്പിച്ച അവസ്ഥയിലാണ്. സ്കൂളിലെ സിസിടിവി കാമറകളും പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം 28, 30 തീയതികളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ രാത്രിയിലാകണം സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. 31ന് രാവിലെ സ്കൂൾ സ്കൂൾ അധികൃതർ വിവരം അറിയുന്നത്. പരീക്ഷകളുടെ മേൽനോട്ടം പുറമേ നിന്നുള്ള അധ്യാപകർക്കായിരുന്നു.
സ്കൂൾ അധികൃതർ സംഭവം പുറത്തുവിടാതെ മറച്ചുവയ്ക്കുകയായിരുന്നു. ഇന്നലെ ചേർന്ന സ്കൂൾ പിടിഎയോഗത്തിന്റെ നിർദേശാനുസരണം ആര്യനാട് പോലീസിന് പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
ഫാനടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം തകർത്ത നിലയിലാണ് മേൽക്കൂരയിലെ മേച്ചിൽ ഓടുകൾ കല്ലുകൊണ്ടെറിഞ്ഞ് പൊട്ടി നശിപ്പിക്കപ്പെട്ടു. ക്ലാസു മുറിക്കകത്തെ ഭിത്തികളെല്ലാം വരച്ച് വികൃതമാക്കിയിരിക്കുകയാണ്.
സ്കൂളിലെ പതിനാലോളം ബാത്ത് റൂമുകളുടെ വാതിലുകളും ശൗച്യാലയങ്ങളിലെ ക്ലോസ്റ്റടക്കം വാഷിംഗ് ഉപകരണങ്ങളും നശിപ്പിച്ച അവസ്ഥയിലാണ്. സ്കൂളിലെ സിസിടിവി കാമറകളും പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം 28, 30 തീയതികളിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ രാത്രിയിലാകണം സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. 31ന് രാവിലെ സ്കൂൾ സ്കൂൾ അധികൃതർ വിവരം അറിയുന്നത്. പരീക്ഷകളുടെ മേൽനോട്ടം പുറമേ നിന്നുള്ള അധ്യാപകർക്കായിരുന്നു.
സ്കൂൾ അധികൃതർ സംഭവം പുറത്തുവിടാതെ മറച്ചുവയ്ക്കുകയായിരുന്നു. ഇന്നലെ ചേർന്ന സ്കൂൾ പിടിഎയോഗത്തിന്റെ നിർദേശാനുസരണം ആര്യനാട് പോലീസിന് പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.